കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

കോഴിക്കോട്. കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ അമ്മയ്ക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. എറണാകുളം സ്വദേശി നീതു ജോസ്, മകള്‍ ആന്‍ മരിയ എന്നിവര്‍ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 3.40 ഓടെയാണ് സംഭവം ഉണ്ടായത്.

അമ്മയും മകളും കക്കയം ഡാമിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് സംഭവം. ആ സമയം പെട്ടെന്ന് എത്തിയ കാട്ട് പോത്ത് നീതുവിനെ കുത്തി. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നീതുവിനെയും ആന്‍മരിയയെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നീതുവിന്റെ വയറിനാണ് പരിക്കേറ്റത്. പോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഓടുന്നതിനിടെയാണ് മകളായ ആന്‍മരിയയ്ക്ക് പിരിക്കേറ്റത്. ഇവര്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനായി കക്കയത്ത് എത്തിയതാണ്.