’30 വര്‍ഷത്തിനുള്ളില്‍ ഒരു യുദ്ധം പോലും പ്രഖ്യാപിക്കാത്ത പ്രസിഡന്റ്; ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പീസ് പ്രൈസിന് വീണ്ടും നോമിനേറ്റ് ചെയ്തു. ഫെബ്രുവരി ഒന്നിന് യൂറോപ്യന്‍ പാര്‍ലിമെന്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. അമേരിക്കയുടെ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ മറ്റു രാജ്യങ്ങളുമായി ഒരു യുദ്ധം പോലും പ്രഖ്യാപിക്കാത്ത പ്രസിഡന്റ്, മിഡില്‍ ഈസ്റ്റ് സമാധാന കരാര്‍ ഒപ്പുവച്ചു, സ്ഥിരതയും സമാധാനവും കൈവരിക്കുവാന്‍ കഴിഞ്ഞ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപിനെ സമാധാന നോബല്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ജാക്ക് അറിയിച്ചു.

അബ്രഹാം റിക്കാര്‍ഡറുകള്‍ പരിശോധിച്ചു ഇസ്രയേല്‍ – യുനൈറ്റഡ് അറബ് എമിറൈറ്റ്‌സ് – അമേരിക്കാ സംയുക്ത പ്രസ്താവന ഉറപ്പുവരുത്തിയാണ് ജാക്ക് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം നോര്‍വിജിയന്‍ പാര്‍ലിമെന്റ് മെംബര്‍ ക്രിസ്ത്യന്‍ ടൈബ്രിംഗ് നോബല്‍ സമാധാനപുരസ്‌കാരത്തിനു ട്രംപിനെ നാമനിര്‍ദേശം ചെയ്തിരുന്നു. നോബല്‍ പ്രൈസിന്റെ സ്ഥാപകന്‍ ആല്‍ഫ്രഡ് നൊേബല്‍ തന്റെ വില്ലില്‍ (മരണപത്രം) ആര്‍ക്ക്, ഏതു സമാധാനത്തിനുള്ള നൊേബല്‍ പ്രൈസ് നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ട്രംപില്‍ പ്രകടമാണ് എന്നതാണ് നോബല്‍ പ്രൈസിന് നാമനിര്‍ദേശ ചെയ്യുന്നതിനു തങ്ങളെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു.