ന്യൂഡല്‍ഹി/ ഉത്തേജക മരുന്ന് പരിശോധനയിൽ രണ്ട് ഇന്ത്യൻ അത്‌ലറ്റുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിന്ന് പുറത്തായി. കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കാനിരിക്കെയാണ് ഇന്ത്യക്ക് ഈ തിരിച്ചടി. ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ സ്പ്രിന്റര്‍ എസ് ധനലക്ഷ്മി, ട്രിപ്പിള്‍ ജംപര്‍ ഐശ്വര്യ ബാബു എന്നിവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു.
രണ്ട് അത്‌ലറ്റുകള്‍ക്കും ഇതോടെ ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും. ട്രിപ്പിള്‍ ജംപില്‍ ദേശിയ റെക്കോര്‍ഡ് ഐശ്വര്യാ ബാബുവിന്റെ പേരിലാണ്. 14.14 മീറ്റര്‍ ചാടിയാണ് ഐശ്വര്യ ദേശിയ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ 100 മീറ്റര്‍ ഓട്ടത്തിലേയും 4×100 മീറ്റര്‍ റിലേയിലേയും താരമാണ് ധനലക്ഷ്മി എന്നതാണ് ശ്രദ്ധേയം.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലും ധനലക്ഷ്മിയുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ വിസ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകാന്‍ കഴിയാദി വരുകയായിരുന്നു. ജൂണ്‍ 26ന് ക്വസനോവില്‍ നടന്ന മെമ്മോറിയല്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ധനലക്ഷ്മി തന്റെ മികച്ച സമയമായ 22.89 സെക്കന്റ് കണ്ടെത്തി സ്വര്‍ണം നേടിയിരുന്നതാണ്.
14.14 മീറ്റര്‍ ചാടിയാണ് ഐശ്വര്യ ട്രിപ്പിള്‍ ജംപിലെ ദേശിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരുന്നത്. നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ഐശ്വര്യയുടേത്. ഇവിടെ നിന്ന് നാഡ ശേഖരിച്ച ഐശ്വര്യാ ബാബുവിന്റെ സാമ്പിളാണ് ഇപ്പോള്‍ പോസിറ്റീവായിരിക്കുന്നത്.