ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ കൗമാര പ്രായക്കാരനാണ്. കഴിഞ്ഞ ആഴ്ച മൂന്ന് ഇസ്രായേലികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് രണ്ട് ഫലസ്തീനികളെ പിടികൂടി മണിക്കൂറുകൾക്കകമാണ് വെസ്റ്റ്ബാങ്ക് കൊല നടന്നത്.
സൈനിക പരിശോധന കേന്ദ്രത്തിനരികെയുള്ള അതിര് കടക്കാൻ ശ്രമിച്ച ആളെയാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ ഭാഷ്യം. മറ്റൊരു സംഭവത്തിൽ, കുടിയേറ്റ മേഖലയിൽ കത്തിയുമായി എത്തിയ ഫലസ്തീൻകാരനെ ഇസ്രായേൽ സിവിലിയൻ ആണ് വെടിവെച്ചത്. 17വയസ്സുള്ള ബാലനാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.