അഗ്നിപഥ് : സോഷ്യൽ മീഡിയ കുറ്റവാളികൾക്കെതിരെ നടപടി തുടങ്ങി.

ന്യൂഡൽഹി/ അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ കുറ്റവാളികൾക്കെതിരെ പോലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 35 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും നൂറു കണക്കിനുപേർ അറസ്റ്റിലായിട്ടുണ്ട്.

സായുധ സേനയ്ക്കുള്ള റിക്രൂട്ട്‌മെന്റ് സ്കീമിനെതിരെ സംസ്ഥാനങ്ങളിലുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും തീകൊളുത്തൽ സംഭവങ്ങൾക്കും ഇടയിൽ അത്തരം ഏതെങ്കിലും ഗ്രൂപ്പുകളെ കുറിച്ച് വിവരം ലഭിച്ചാൽ, PIB ഫാക്റ്റ് ചെക്ക് ടീം നമ്പറിൽ 8799711259 അറിയിക്കാൻ കേന്ദ്രം പൗരന്മാരോട് അഭ്യർത്ഥിച്ചു.

നിരോധിച്ച വാട്‌സ് ഗ്രൂപ്പുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. സൈനികരാവാൻ പരിശീലനം നൽകുന്ന കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പുകാരുടെ പങ്കിനെക്കുറിച്ച് ബീഹാർ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു.

അവരിൽ ഏഴ് പേർ പാട്‌നയിലെ ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്. ഏഴ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നടത്തിപ്പുകാരും ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലുണ്ട്. “ഞങ്ങൾ കനത്ത ജാഗ്രതയിലാണ്. ആവശ്യമെങ്കിൽ, പട്‌നയിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്താൻ ഞങ്ങൾ മടിക്കില്ല,” പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് ഐഎഎൻഎസിനോട് പറഞ്ഞു.