ധീരജിന്റെ വീട്ടിൽ സന്തോഷമില്ല, നിഖിലിന്റെ വീട്ടിൽ സമാധാനവും, വിനോദ് കോവൂർ

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്ന ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം കരകയറിയിട്ടില്ല. ഹൃദയത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണ് ധീരജിൻറെ മരണ കാരണം. സിനിമാ നടൻ വിനോദ് കോവൂർ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച്‌ ഫേസ്‍ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിനോദ് കോവൂർ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത് ധീരജിന്റെ വീട്ടിൽ സന്തോഷമില്ല. നിഖിലിന്റെ വീട്ടിൽ സമാധാനവുമില്ല. ആര് എന്ത് നേടി എന്നാണ്.

കെഎസ്‍യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പടെ രണ്ട് പേർ കസ്റ്റഡിയിലുമുണ്ട്. തെര‌ഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താൻ കോളേജിൽ എത്തിയതെന്നും സ്വയം രക്ഷക്കാണ് കത്തി കയ്യിൽ കരുതിയതെന്നുമാണ് നിഖിൽ പൈലിയുടെ മൊഴി. കൊലനടത്തിയ ശേഷം ഇയാൾ വലിച്ചെറിഞ്ഞ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് മെറ്റൽ ഡിടക്ടർ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി.

ധീരജിന്റെ വീടിനോടു ചേർന്നു സിപിഎം വാങ്ങിയ സ്ഥലത്താണു സംസ്‍കാരം നടക്കുക. ഇവിടെ സ്‍മാരകം പണിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധീരജ് സ്‍മാരകം കുട്ടികൾക്കും യുവജനങ്ങൾക്കും വായിക്കാനും പഠിക്കാനുമുള്ള പഠനകേന്ദ്രമാക്കി മാറ്റുമെന്നാണ് മന്ത്രി എം വി ഗോവിന്ദൻറെ പ്രഖ്യാപനം. പുഷ്‍കലയുടെയും രാജേന്ദ്രന്റെയും മകനാണ് കൊല്ലപ്പെട്ട ധീരജ്.