പാർട്ടി ഓഫിസിൽ യുവതിയുടെ മൃതദേഹം, ദുരൂഹത

നെയ്യാറ്റിൻകര പാർട്ടി ഓഫീസിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പാലിയോട് സ്വദേശിനി ശ്രീലത 40 നെയാണ് മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് സന്തോഷ് വീട്ടിലെത്തിയപ്പോൾ കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മറയ മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ്‌ സംഭവം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

പാർട്ടി ഓഫീസിന്റെ ജനൽ കമ്പിയിൽ തൂങ്ങിയതും ഭർത്താവ് യുവതിയുടെ മൃതദേഹം അഴിച്ച് മാറ്റിയതുമാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. യുവതിയുടെ അത്മഹത്യയിൽ ദുരൂഹത ഇല്ലെന്നും മരിച്ചത് ഭർത്താവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു കെട്ടിടത്തിൽ ആയിരുന്നു എന്നും അത് പാർട്ടി ഓഫീസല്ല എന്നും പോലീസ് കർമ്മ ന്യൂസിനോട് പറഞ്ഞു. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തേ നിസാരമായി കാണുകയാണ്‌ പോലീസിന്റെ നിലപാട് സൂചിപ്പിക്കുന്നത്.

എന്നാൽ യുവതി മരിച്ചത് പാർട്ടി ഓഫിസിൽ തന്നെയാണെന്ന് അവിടെ നിന്നും പുറത്തുവരുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. നെയ്യാറ്റിൻ കരയിലെ സി.ഐ.ടി.യു ഓഫീസാണിത്. ഇതിൽ പാർട്ടി കൊടികൾ, സ്തൂപം, പോസ്റ്ററുകൾ, സഖാ പി, കൃഷ്ണപിള്ള, എ.കെ.ജി, കാൾ മാക്സ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ചുമരിലുണ്ട്.ദുരൂഹതയില്ലെന്നും പാർട്ടി ഓഫീസ് അല്ലെന്നും എന്തിനാണ് പോലിസ് നുണ പറയുന്നതെന്നതാണ് സംശയം വർദ്ധിക്കുന്നത്.