പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവ്

ആലപ്പുഴ. ശാന്തിപ്പണി പഠിക്കാന്‍ എത്തിയ പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും. ചേര്‍ത്തല അതിവേഗ പോക്‌സോ കോടതിയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയായ പൂച്ചാക്കല്‍ സ്വദേശി രാജേഷിനെ ശിക്ഷിച്ചത്. 2020 ഡിസംബറിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പഠിക്കാന്‍ എത്തിയ കുട്ടിക്ക് നേരെ ഇയാള്‍ രാത്രിയില്‍ അതിക്രമം നടത്തിയെന്നാണ് കേസ്. അടുത്ത ദിവസം പൂജയുണ്ടെന്ന് പറഞ്ഞ് കുട്ടിയെയും ഒരു ആറ് വയസ്സുകാരനെയും ഇയാള്‍ ശാന്തിമഠത്തില്‍ താമസിപ്പിക്കുകയായിരുന്നു. കുട്ടി ഇടയ്ക്ക് എണിറ്റപ്പോഴാണ് തനിക്ക് നേരെ അതിക്രമം നടന്നുവെന്ന് മനസ്സിലായത്. എതിര്‍ത്തപ്പോള്‍ കുട്ടിയെ ഇയാള്‍ അടിക്കുകയും ചുണ്ടില്‍ കടിച്ച് മിറിവേല്‍പ്പിക്കുകയും ചെയ്തു.

കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 23 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. ഇടയ്ക്ക് ഉറക്കം ഉണര്‍ന്നപ്പോള്‍ പ്രതി നഗ്നനായി നില്‍ക്കുന്നത് കണ്ടുവെന്ന ആറ് വയസ്സുകാരന്റെ മൊഴിയാണ് നിര്‍ണയകമായത്.