അവിഹിതം മറക്കാൻ 13കാരി സഹോദരിയെ കാമുകന്മാർക്ക് കൂട്ടബലാത്സംഗത്തിന് നൽകി കൊലപ്പെടുത്തി.

 

സ്വന്തം അവിഹിതം മറച്ചു വെക്കാൻ മൂത്ത സഹോദരി 13കാരിയായ സഹോദരിയെ കാമുകന്മാരായ ചെന്നായ്‌കൂട്ടത്തിനു കൂട്ടബലാത്സംഗത്തിനു നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. സഹോദരിയുടെ മുൻപിൽവച്ച് 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്.

തന്റെ അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി തന്നെ കാമുകന്മാരെ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഹോദരി ഉൾപ്പെടെ 7 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാലുപേർ കൃത്യത്തിൽ നേരിട്ട് ഉൾപെട്ടവരും മറ്റുള്ളവർ കാവൽനിന്നവരുമാണെന്നു ലഖിംപുർ ഖേരി പൊലീസ് സൂപ്രണ്ട് സഞ്ജിവ് സുമൻ പറഞ്ഞു.

അങ്കിത്, സന്ദിപ് ചൗഹാൻ, രഞ്ജിത്ത് ചൗഹാൻ, അമർസിങ്, എന്നിവരാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരിയും ദീപു ചൗഹാൻ, അർജുൻ എന്നിവർ കാവൽ ക്രൂരതക്ക് നിൽക്കുകയായിരുന്നു. പ്രതികൾ എല്ലാവരും 18 ഉം 19 ഉം ഇടയിൽ പ്രായമുള്ളവരാണ്.

സഹോദരിക്ക് പ്രതികളായ നാലുപേരുമായി അവിഹിത ബന്ധമുണ്ടെന്ന് അറി​​ഞ്ഞ 13കാരി ഇതിനെ എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ചൊവ്വാഴ്ച പ്രാഥമിക കൃത്യത്തിനെന്ന വ്യാജേന വീടിനടുത്തുള്ള കരിമ്പിൻതോട്ടത്തിലേക്ക് പെൺകുട്ടിയെ സഹോദരി കൂട്ടി കൊണ്ടു പോവുകയായിരുന്നു. അവിടെവച്ച് പ്രതികളായ നാലുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളുടെ സ്കാർഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമാണ് ഉണ്ടായത്.