ദീപികയെ കഴുത്തിലും തലയിലും കൈയ്യിലുമായി ആവിനാസ് 30 ലേറെ തവണ വെട്ടി.

 

പാലക്കാട്/ മണ്ണാർക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭർതൃവീട്ടിൽ വെട്ടേറ്റ് മരിച്ച ദീപികയുടെ ശരീരത്തിൽ മുപ്പതിലധികം വെട്ടേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദീപികയുടെ ശരീരത്തിൽ കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റിരിക്കുന്നത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.

കോയമ്പത്തൂർ കന്തസ്വാമി ലേഔട്ടിൽ രവിചന്ദ്രന്റെയും വാസന്തിയുടെയും മകൾ ദീപിക ചൊവ്വാഴ്ച രാവിലെയാണ് ഭർതൃവീട്ടിൽ വെട്ടേറ്റ് മരിക്കുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് സ്വദേശി അവിനാശിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അവിനാശിനെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിർത്ത സംഭവമാണ് പ്രകോപനത്തിനു കാരണമായി കൃത്യത്തിലേക്ക് വഴിയൊരുക്കിയതെന്നാണ് അവിനാശ് പൊലീസിനു നൽകിയ മൊഴി. എന്നാൽ, ഇത് പോലീസ് വിശ്വസിക്കുന്നില്ല. ഇരുവരും തമ്മില്‍ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറയുന്നു. മുൻപ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിട്ടുണ്ട്. പൊലീസ് പറയുന്നു.

രണ്ട് മാസം മുൻപാണ് ബെഗംളൂരുവിലായിരുന്ന അവിനാശും ദീപികയും പള്ളിക്കുറുപ്പിലെ കുടുംബ വീട്ടിലെത്തുന്നത്. എംഎസ്‌സി കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ദീപിക, രവിചന്ദ്രന്റെയും വാസന്തിയുടെയും ഏക മകളാണ്. ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. ദീപികയുടെ മകൻ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏൽപിച്ചിരിക്കുകയാണ്.ദീപികയുടെ മൃതദേഹം പെരിന്തൽമണ്ണയിൽ ഇൻക്വസ്റ്റ് നടത്തി പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.