വടിവൊത്ത ശരീരവും അഴകൊത്ത സൗന്ദര്യവും ഉള്ള തമനയെ തമിഴ് സിനിമ ലോകത്ത് നിന്ന് തുടച്ച് നീക്കാനൊരുങ്ങി മാധ്യമ ലോബി. അത്തരം നീക്കങ്ങളാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സിനിമാ മേഖലയെ കുറിച്ചും, സിനിമാ താരങ്ങളെ കുറിച്ചും സാധാരണ പ്രേക്ഷകര്‍ക്ക് അറിയാത്ത പല കാര്യങ്ങളും പണ്ട് ലൊക്കേഷനുകളില്‍ വാരികയ്ക്ക് വേണ്ടിയും മറ്റും ആര്‍ട്ടിക്കിള്‍ എഴുതിയിരുന്ന സിനിമാ മാധ്യമപ്രവര്‍ത്തകര്‍ തുരന്ന് നോക്കുകയാണ് ഇന്ന്. തമിഴ് സെലിബ്രിറ്റികളുടെ അറിയാ കഥകള്‍ തുറന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തകനാണു എന്ന് അവകാശ വാദം മുഴക്കുന്ന ചെയ്യാര്‍ ബാലു വളരെ മോശമായ വർടൈഹത്താല് പ്രചരിപ്പിച്ചു വരുന്നത്.
‘ആകാര ഭംഗി കൊണ്ടും, സൗന്ദര്യം കൊണ്ടും തമന്നയെ വെല്ലാന്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ വേറെ ഒരാളില്ല. എന്നാല്‍ തമന്നയ്ക്ക് സിനിമയില്‍ വലിയ ഒരു ബ്രേക്ക് ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു സമയത്ത്കത്തി നിന്നുവെങ്കിലും അതിന് ആയുസ് ഉണ്ടായിരുന്നില്ലെന്നാണ് ബാലുവിന്റെ കണ്ടെത്തൽ. എന്താണ് സത്യത്തില്‍ തമന്നയുടെ കരിയറില്‍ സംഭവിച്ചത് എന്ന് ബാലു ഗവേഷണം നടത്തിയിരിക്കുന്നു.
സമ്പന്ന കുടുംബത്തിലാണ് തമന്ന ജനിച്ചത്. അച്ഛന്‍ ഒരു വൈര വ്യാപാരിയാണ്. അതുകൊണ്ട് തന്നെ ബന്ധങ്ങളും ഒരുപാടുണ്ട്. മറ്റ് നടിമാരെ പോലെ മോഡലിങ് ചെയ്ത് ഓഡിഷനുകള്‍ അറ്റന്റ് ചെയ്ത് സിനിമയില്‍ കഷ്ടപ്പെട്ട് സിനിമകളില്‍ എത്തിയതൊന്നും അല്ലത്രേ. അച്ഛന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തന്നെ ഹിന്ദി സിനിമകളിലൂടെ കടന്നു വന്നെന്നാണ് ബാലുവിന്റെ അവകാശ വാദം.
തമന്നയ്ക്ക് ഹിന്ദി സിനിമകളില്‍ വലിയ സ്വീകരണം ലഭിച്ചില്ല. പതിവ് പോലെ ഹിന്ദിയില്‍ നിന്ന് ചുവട് മാറ്റി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കൊടുക്കുകയായിരുന്നു. അങ്ങിനെയാണ് തമിഴ് സിനിമയിലേക്ക് എത്തുന്നത്. കേഡി എന്ന ആദ്യ ചിത്രം അത്യാവശ്യം ശ്രദ്ധ കിട്ടി. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. എന്താണ് പ്രശ്‌നം എന്ന് വച്ചാല്‍, തമന്നയ്ക്ക് ഒട്ടും സെലക്ഷന്‍ അറിയില്ലായിരുന്നു എന്നാണ് ബാലു പറഞ്ഞിരിക്കുന്നത്.
തമന്ന വന്‍ പ്രതീക്ഷയില്‍ സൈന്‍ ചെയ്ത സിനിമയായിരുന്നു സുറ. വിജയ് നായകനായി എത്തുന്ന ചിത്രത്തിന് വലിയ വാര്‍ത്താ ശ്രദ്ധയും ലഭിച്ചു. അതേസമയം, സിനിമ എട്ട് നിലയില്‍ പൊട്ടി. അതിന് കാരണം തമന്നയുടെ രാശിക്കുറവാണ് എന്ന് പറയുകയും, രാശിയില്ലാത്ത നടിയാണ് തമന്ന എന്ന് പറഞ്ഞ് മുദ്രകുത്തപ്പെടുകയും ചെയ്തു എടന്നാണ് ബാലുവിന്റെ കണ്ടെത്തൽ. അത് തമന്നയുടെ കരിയറിലെ വലിയൊരു തിരിച്ചടിയായിരുന്നു എന്നും ഗവേഷണഫലമായി ബാലു പറഞ്ഞിരിക്കുന്നു.
തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ തമന്ന അവിടെ കുറേ നല്ല സിനിമകള്‍ ചെയ്യുകയുണ്ടായി. അതിനിടയിലാണ് പയ്യ എന്ന സിനിമയിലേക്ക് അവസരം കിട്ടുന്നത്. പല എതിര്‍പ്പുകളും ഉണ്ടായിരുന്നുവെങ്കിലും കാര്‍ത്തി നായകനായ പയ്യയില്‍ തമന്ന നായികയായി. സിനിമ വന്‍ ഹിറ്റായി. അതേസമയം, കാര്‍ത്തിയെ ചേര്‍ത്ത് ഗോസിപ്പുകളും വന്നു. പൊതു ഇടങ്ങളില്‍ കാര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിയ്ക്കുമ്പോള്‍ തള്ളാനോ കൊള്ളാനോ നില്‍ക്കാതെ തമന്ന ചിരിക്കുകയായിരുന്നു. ആ ഗോസിപ്പ് വളരെ ശക്തമായി മുന്നോട്ട് പോയപ്പോഴാണ് കുടുംബത്തില്‍ നിന്ന് തന്നെ ഒരാളെ കണ്ടെത്തി കാര്‍ത്തിയുടെ വിവാഹം നടക്കുന്നത്.
തമന്നയുടെ കരിയര്‍ വെറും ഗ്ലാമര്‍ മാത്രമാകാന്‍ കാരണം തമന്ന തന്നെയാണ്. കുറച്ച് തന്റേടിത്തവും അഹങ്കാരവും ഉണ്ട്. അതിന് പുറമെ അറിവില്ലായ്മയും. കാമ്പുള്ള കഥയും കഥാപാത്രവും തിരഞ്ഞെടുക്കാന്‍ ലൈലയ്ക്ക് അറിയില്ല. കൂടെ അഭിനയിക്കുന്ന നായകന്റെ വലുപ്പ ചെറുപ്പം നോക്കിയാണ് തമന്ന സിനിമകള്‍ തിരഞ്ഞെടുത്ത് വന്നിരുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു എന്ന് പറയുന്നതാണ് വലിയ കാര്യം എന്ന് കരുതി പല നല്ല സിനിമകളും ഒഴിവാക്കി. അത് വലിയ രീതിയില്‍ തമന്നയെ തിരിച്ചടിച്ചു. വെറും മരം ചുറ്റുന്ന ഗ്ലാമര്‍ നായികയായി തമന്ന മാറി എന്നാണ് ബാലു വിന്റെ കണ്ടെത്തൽ. ഒരു താരത്തെ തകർത്ത ഫീൽഡ് ഔട്ട് ആക്കാനുള്ള കുതന്ത്രമാണ് ബാലു ഇവിടെ പയറ്റിയിരിക്കുന്നത്. ബാലു എന്താ ജ്യോതിഷനോ? അതോ തമിഴ് സിനിമ ത താരങ്ങളുടെ ജാതകം എഴുത്ത് കാരനോ? അതോ കോടമ്പാക്കത്തെ വാടകമുറിക്ക് കാശു പോലും കുടുക്കാതെ മുങ്ങി നടക്കുന്ന സിനിമ ക്കാരനോ?