ഹിന്ദു യുവതികളുടെ കൈനോക്കാൻ മുസ്ളീം വ്യാജ ഹിന്ദുവായി,യുവതിയേ ലോഡ്ജിൽ പീഢിപ്പിച്ചു ജയിലിൽ അടച്ചു

വ്യാജ കൈനോട്ടക്കാരൻകാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി ഹൗസിൽ ബീരാൻ മകൻ
മുഹമ്മദ് ഇഖ്ബാൽ 61 വയസ് അറസ്റ്റിൽ. ഇയാൾ ഹിന്ദു പേരിലാണ്‌ കൈ നോട്ടം നടത്തി വന്നത്. സ്വന്തം പേർ മുസ്ളീം നാമം ആയതിനാൽ കൈ നോട്ടത്തിനു പലയിടത്തും പല ഹിന്ദു പേരുകളിലാണ്‌ മുഹമദ് ഇക്ബാൽ ചെല്ലുന്നത്. ഇഷ്ടം യുവതികളുടേയും പെൺകുട്ടികളുടേയും കൈകൾ. കൈ ഇഷ്ടപ്പെട്ടാൽ ഫീസു പോലും വാങ്ങില്ല. കാരണം ആ സമയത്തിനുള്ളിൽ ഈ യുവതിയുടെ | പെൺകുട്ടിയുടെ പേഴ്സ് മുഹമദ് അടിച്ച് മാറ്റിയിട്ടുണ്ടാകും.

ഒടുവിൽ കൈ നോട്ടക്കാരൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു യുവതിയേ ലോഡ്ജിൽ എത്തിച്ച് പീഢിപ്പിച്ചു.തുടർന്ന് പീഢനം ലോഡ്ജിലെ റൂം ബോയിയുടെ തലയിൽ കെട്ടിവയ്ച്ച് ബ്ളാക്ക്മെയിൽ ചെയ്ത് പണം വങ്ങാൻ നടത്തിയ നീക്കം പൊളിയുകയായിരുന്നു.

സിനിമയെ വെല്ലുന്ന കുറ്റകൃത്യം വെല്ലുവിളികൾക്കിടയിലും തെളിയിച്ച ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥർ മാഹിയിലും ഉണ്ട്.ലോഡ്ജിൽ മുറിയെടുത്ത് താമസിക്കവെ, ഭാര്യയെ റൂം ബോയ്പീഢിപ്പിച്ചുവെന്ന കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാദി പ്രതിയായത്.

കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി ഹൗസിൽ ബീരാൻ മകൻ
മുഹമ്മദ് ഇഖ്ബാൽ എന്ന ഇയാൾ മനു,ശിവശങ്കർ, കണ്ണൻ, ശ്രീരാമൻ തുടങ്ങിയ പേരുകളിലാണ്‌ പലയിടത്തും കൈ നോക്കുന്ന പണി ചെയ്തിരുന്നത്

മാഹി പോലീസുക്കാരയായ കിഷോർകുമാർ, സുനിൽകുമാർ, ശ്രീജേഷ്, റോഷിത്ത് എന്നിവരുടെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കിയത്.
ആൾമാറാട്ടം നടത്തി കെട്ടിച്ചമച്ച പീഡന കഥയുമായി വന്ന് തൻ്റെ സഹായിയായ സ്ത്രീയെ കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പണം തട്ടാൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്.

പല സ്ഥലങ്ങളിലായി പല പേരുകളിലാണ് രേഖകളിൽ ഇയാൾ അറിയപ്പെടുന്നത് സൂര്യനാരായണൻ, മനു ബാബു, വിഷ്ണു, ജയപ്രകാശ് ,മനോജ് പല്ലം തുടങ്ങിയ പേരും ഇയാൾക്കുണ്ട് . മോഷണം നടത്തി പിടിക്കപ്പെട്ടൽ വ്യാജ മേൽവിലാസവും , പേരും നൽക്കുകയാണ് പതിവ്.. കഴിഞ്ഞ ദിവസം മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ഭാര്യയെന്ന വ്യാജേന കുടെ വന്ന സ്ത്രീയെ റൂംബോയ് പീഡിപ്പിച്ചതായി മാഹി പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നും ലേഡ്ജ് ഉടമയിൽ നിന്നും പണം തട്ടാൻ വേണ്ടിയുള്ള സൂത്രമാണെന്നും തെളിഞ്ഞത്.

പരാതിക്കാരിയായ സ്ത്രീയുടെ കൂടെ വന്ന ആൾ പോക്കറ്റടിക്കാരനാണെന്ന് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമാണ് കണ്ടെത്തുകയായിരുന്നു. ശിവശങ്കരൻ എന്നയാൾ സ്ത്രീയുടെ ഭർത്താവ് അല്ല എന്നും സ്ത്രീയുടെ യഥാർത്ഥ ഭർത്താവിനെ കുറച്ചുകാലമായി കാണാനില്ലെന്നും, രക്ഷകൻ എന്ന വ്യാജേന സ്ത്രീയോട് അടുപ്പം കാണിച്ച് ഭയപ്പെടുത്തിയും മാനസികമായും ശാരിരികമായും പീഡിപ്പിക്കുകയും ചെയ്ത് തന്റെ കാര്യങ്ങൾക്ക് ഉപയോഗിക്കുകയും ലൈംഗികമായി ചൂഷണം ‘ ചെയ്യുകയും ചെയ്തിരുന്നു ഈ സ്ത്രീയെ ഉപയോഗിച്ച് പണം തട്ടാൻ വേണ്ടി സമാനമായ ഇത്തരത്തിലുള്ള പരാതികൾ മുൻപും ചില സ്ഥലങ്ങളിൽ കൊടുക്കുകയും ചെയ്തതായി പൊലീസിന് അന്വേഷണത്തിൽ മനസ്സിലായി.

തുടർന്ന് മാഹി പോലീസ് ശിവശങ്കരനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ മുസ്ളീം ആണെന്നും കൈം നോക്കാനും പെൺകുട്ടികളേ ചതിക്കാനും പീഢിപ്പിക്കാനും ഹിന്ദു നാമധാരിയായി ആൾ മാറാട്ടം നടത്തി എന്നും വ്യക്തമായി.

ശിവശങ്കരനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത് കേരളത്തിലെ മിക്ക ജില്ലകളിലും ഇയാൾക്കെതിരെ മോഷണ കേസുകൾ ഉണ്ട് . ചില കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വ്യാജ പരാതി നൽകി പണം തട്ടാൻ ഉണ്ടാക്കിയ ഈ പീഡനക്കേസ് ആസൂത്രണമായി നടത്തിയതാണെന്നും പോലീസിന്റെ ശരിയായ സത്യസന്ധമായ അന്വേഷണത്തിൽ പൊളിയുകയായിരുന്നു .

മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് നൽകിയ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിയുടെ ചുരുളഴിഞ്ഞത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇയാൾക്ക് കേരളത്തിലെ വിവിധ ജില്ലകളായകണ്ണൂർ ,കാസർകോട് ,തൃശ്ശൂർ,എറണാകുളം ,ആലുവ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പേരുകളിലായി നിരവധി കേസുകൾ ഉണ്ട് . സ്ഥിരം മദ്യപാനിയായ ഇയാൾ പരാതിക്കാരിയായ സ്ത്രീയെ നിരവധി തവണ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

പൊലീസിന്റെ വ്യക്തമായ അന്വേഷണം കാരണമാണ് നിരപരാധിയായ റൂം ബോയ് രക്ഷപ്പെട്ടത് . സി ‘സി ടി വിയും , ഫിംഗർ . പ്രിന്റും മറ്റും കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോക്കറ്റടികാരനെ വലയിലാക്കിയത്. മാഹി എസ് ഐ സി വി റെനിൽ കുമാർ , ക്രൈം സ്വാഡ് അഗംങ്ങളായ എ എസ് ഐ കിഷോർ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ , എ എസ് ഐ സുനിൽ കുമാർ , പി.ബീന , ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ , പ്രവീൺ കെ , അഭിലാഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു.