കുതിരവട്ടത്ത് സുരക്ഷവീഴ്ച; വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊന്ന പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ വീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പ്രതി നറുകര ഉതുവേലി കണ്ടുപറമ്പില്‍ വിനീഷാണ് രക്ഷപ്പെട്ടത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. 2021 ജൂണില്‍ ഏലകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊലപ്പെട്ട ദൃശ്യ.