പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മിഠായിയും, പൈസയും നൽകി പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് 8 തടവും പിഴയും. കുന്നിരിക്കയിലെ കുടത്തിങ്കൽ വീട്ടിൽ കെ. ഷൈജു (40)വിനെയാണ് 8 വർഷം തടവിനും 40,000 രൂപ പിഴയടക്കാനും തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്.
2021 ഡിസമ്പർ 9 നാണ് സംഭവം. ചക്കരക്കൽ എസ്.ഐ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി യാണ് ഹാജരായത്.
അതേസമയം, വെള്ളിമാട്കുന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയുടെ ചിത്രം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പ്രതിയുടെ ചിത്രം പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത് പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് കൂടുതൽ വിവരം അറിയുന്നവർ ചേവായൂർ പൊലീസിൽ അറിയിക്കണം. ചേവായൂർ പൊലീസ് സ്റ്റേഷൻ: 0495 2371403, പൊലീസ് ഇൻസ്പെക്ടർ: 9497987182. എസ്.ഐ: 9497980706