പറ്റിക്കരുതെന്ന് ആദ്യമേ പറഞ്ഞിരുന്നു, പക്ഷേ മനസ്സിന് സംപത്യപ്തി ലഭിച്ചില്ല, തുറന്ന് പറഞ്ഞ് പ്രവീണ

മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. നായികയായും നഹനടിയായും മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച താരമാണ് പ്രവീണ. നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്ഹയായിരുന്നു. പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത് 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്. പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. മകൾ ഗൗരി.നടിയുടെ മൃഗസ്‌നേഹത്തെക്കുറിച്ചുളള കഥകൾ ആരാധകർക്കിടയിൽ പ്രസിദ്ധമാണ്. വീട്ടിലെത്തിയ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ ഭയമില്ലാതെ കൈയിലെടുത്ത് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കസ്തൂരിമാൻ എന്ന ടിലിവിഷൻ പരമ്പരയിൽ മൂന്ന് മക്കളുടെ അമ്മയായി നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് വെച്ച് പ്രവീണ സീരിയിലിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് തന്നെയുള്ള പ്രവീണ സീരിയലുകളിൽ നിന്നും ഇപ്പോൾ വിട്ടു നിൽക്കുകയാണ്. എന്നാൽ അതിന് ഒരു കാരണം ഉണ്ടെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പ്രവീണ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രവീണയുടെ വാക്കുകൾ ഇങ്ങനെ; ഒരുപാട് ഒരുപാട് വേഷങ്ങൾ ചെയ്യുന്നതിൽ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങൾ പറയുന്ന വേഷങ്ങൾ ചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങൾ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങൾ, അമ്മൂമ്മ വേഷങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല. കഴിഞ്ഞ എട്ടുവർഷമായി ഞാൻ പരമ്ബരകൾ വേണ്ട എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളിൽ അത്രയും സ്വാധീനിക്കുന്ന എന്തെങ്കിലും കഥാപാത്രങ്ങൾ, അല്ലെങ്കിൽ ചലഞ്ചിങ് ആയ വേഷങ്ങൾ അങ്ങിനെ ഉള്ളതൊക്കെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ വരുന്നത് എല്ലാം പതിവ് പോലെയുള്ള കഥാപാത്രങ്ങൾ ആയിരുന്നു. എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കിൽ ഞാൻ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങൾ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്പരകൾ തന്നെ വേണ്ട എന്ന തീരുമാനത്തിൽ എത്തി.

പരമ്പരകൾ ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്പര. അവരോട് ഞാൻ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാൻ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു.കഥ കേട്ടപ്പോൾ അൽപ്പം വ്യത്യസ്തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന് അവർ പറയുകയും ചെയ്തു. എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാൻ ആ പരമ്പര ഏറ്റെടുക്കുന്നത്. അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകൾക്ക് പതിനെട്ട് വയസ്സായി. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മ വേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ. പക്ഷെ ആ അമ്മ ജന മനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരു അമ്മ ആയിരിക്കണം.

കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരൻ ആക്കുന്നത് ഒരമ്മയാണ്. അപ്പോൾ അമ്മ കഥാപാത്രങ്ങൾ ഏറ്റെടുക്കുമ്‌ബോൾ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. കാരണം ജന മനസ്സുകളിൽ നിറയണം എങ്കിൽ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിർബന്ധം ഉണ്ട്. കസ്തൂരിമാനിൽ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെൺകുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെൺകുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നത്.