കിഴക്കമ്പലത്തുണ്ടായ അക്രമത്തിനു പിന്നാലെ കോതമംഗലത്ത് അതിഥി തൊഴിലാളി ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ വാരപ്പെട്ടി മൈലൂരിൽ മുളവൂര്‍ കാരിക്കുഴി അലിയാര്‍ (55)നാണ് മര്‍ദനമേറ്റത്.
മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ക്ഷുഭിതനായ അതിഥിത്തൊഴിലാളി അലിയാരുടെ മൂക്കില്‍ ഇടിക്കുകയായിരുന്നു.
മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി . അലിയാരുടെ മൂക്കിന്റെ പാലം തകർന്ന നിലയിലാണ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അടുത്തിടെ കിഴക്കമ്പലത്തുണ്ടായ അക്രമം കണക്കിലെടുത്താണ് മുൻകരുതൽ ഒരുക്കിയിരിക്കുന്നത്. കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിട്ടു.