എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ പ്രതിയെക്കുറിച്ച് കൂടുത്‍ വിവരങ്ങൾ ലഭിച്ചു: എഡിജിപി വിജയ് സാഖറെ

തിരുവനന്തപുരം/ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നും. അക്രമി ഒരാൾ മാത്രമാണെന്നാണ് സിസിടിവി പരിശോധിച്ചപ്പോൾ മനസ്സിലാകുന്നതെന്നും എഡിജിപി വിജയ് സാഖറെ. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്ററിൽ ആക്രമണം നടത്തിയ ശേഷം പ്രതിയുടെ സഞ്ചാരപാതയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി ലോ കോളേജിന് സമീപത്തുകൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസ് കമ്മീഷണറും എഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. വരമ്പശ്ശേരിയിലെ ഒരു വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് ലോ കോളേജ് ഭാഗത്തേക്ക് പ്രതി സഞ്ചരിച്ചതായി കണ്ടത്.

എകെജി സെന്ററിലെ ബോംബെറിന് പിന്നിൽ കോൺഗ്രസാണെന്ന് ഇ പി ജയരാജൻ ആരോപിച്ചു എന്നാൽ രാഷ്ട്രീയ ശ്രദ്ധ തിരിച്ചുവിടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണം എന്ന് കോൺഗ്രസ് ആരോപിക്കുന്നു. എ കെ ജി സെന്ററിന് നേർക്ക് നടന്ന ബോംബെറിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വെക്കാനുള്ള ജയരാജന്റെ പൊട്ട ബുദ്ധിയാണെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു.