കൊവിഡ് കാലത്ത് തന്നെ തേടി എത്തിയ മമ്മൂട്ടിയുടെ ഫോണ്‍ കോളിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയിരിക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷറഫ്. തന്റെ ഫോണില്‍ വളരെ അപ്രതീക്ഷിതമായാണ് മമ്മൂട്ടിയുടെ മിസ്‌ഡ് കോള്‍ കണ്ടതെന്നും ആദ്യം തെറ്റുപറ്റി കോള്‍ വന്നതാണെന്നാണ് ഓര്‍ത്തതെന്നും അദ്ദേഹം എഴുതി. എന്നാല്‍ മമ്മൂട്ടി വീണ്ടും വിളിക്കുകയായിരുന്നു എന്നും അദ്ദേഹം തന്റെയും കുടുംബത്തിന്റേയും ക്ഷേമാന്വേഷണം നടത്തി. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു എന്നും അഷറഫ് എഴുതി.
അഷ്റഫിന്റെ കുറിപ്പ്….സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി, ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു. പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും അപ്രതീക്ഷമായി ഒരു മിസ്ഡ് കോള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടേതാണ്..
തെറ്റുപറ്റി വന്നതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി , സാക്ഷാല്‍ മമ്മൂട്ടി. അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖീകരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍… പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു. ഇത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് പങ്കുവയ്ക്കാന്‍ കാരണം..എത്ര വലിയ കലാകാരനായാലും ഔന്നിത്യവും മനുഷ്യസ്‌നേഹവും ഇല്ലങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിക്കും. അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി. ബിഗ് സല്യൂട്ട്…
സ്നേഹത്തിന്റെ മഞ്ഞുതുള്ളി. ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു ,