പൾസ് കിട്ടാത്ത അവസ്ഥയായി…ഒൻപത് മാസം മുറിയ്ക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നു, തുറന്നു പറഞ്ഞ് അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ആ​ഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ.

കള്ളനും ഭഗവതിയുടേയും പ്രമോഷന് എത്തിയപ്പോളാണ് വെളിപ്പെടുത്തൽ. ശാരീരിക അസ്വാസ്ഥ്യം മൂലം തനിക്ക് മാസങ്ങളോളം മുറിയിൽ അടച്ചിരിക്കേണ്ടി വന്നെന്നാണ് താരം വികാരധീനയായി പങ്കുവച്ചത്. ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്ത പോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി. ഒരു എല്ല് വളർന്ന് വരുന്നതായിരുന്നു പ്രശ്‌നം. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു എന്ന് അനുശ്രീ പറഞ്ഞു.

കൈയ്യിൽ പൾസ് കിട്ടാത്ത അവസ്ഥ വരെ വന്നിരുന്നു. അങ്ങനെ പെട്ടന്ന് സർജറി നടത്തി. പിന്നെ ഒമ്പത് മാസത്തോളം റെസ്റ്റിലായിരുന്നു. കൈ പാരലൈസ്ഡ് ആയിപ്പോയി. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ലെന്ന് വിചാരിച്ചിരുന്നു. ഒമ്പത് മാസം ഒരു മുറിയിൽ അടച്ചുപൂട്ടിയിരുന്ന അവസ്ഥയായെന്നും താരം പറഞ്ഞു.ഇതിനോടകം തന്നെ അനുശ്രീയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു. മോശമായ അവസ്ഥയെ അതിജീവിച്ച് തിരിച്ചെത്തിയ താരത്തിനെ അഭിനന്ദിക്കുകയാണ് ആരാധകലോകം.