സീരിയലില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് വലിയൊരു എന്‍ട്രി ലഭിച്ച നടിയാണ് ആശ ശരത്ത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളരാന്‍ ആശയ്ക്ക് സാധിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനൊപ്പം കുടുംബത്തെ ചേര്‍ത്ത് പിടിച്ചാണ് നടിയുടെ ജൈത്രയാത്ര.
കഴിഞ്ഞ 30 വർഷമായുള്ള ബന്ധമാണ് മുംബൈ നഗരവുമായി തനിക്കുള്ളതെന്ന് ആശാ ശരത്. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരമാണ് മുംബൈയെന്നും താരം പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച മുളുണ്ട് നായർ വെൽഫെയർ സോസൈറ്റി രജത ജൂബിലിയുടെ ആഘോഷവേളയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുംബൈ ജീവിതത്തെ കുറിച്ച് താരം പങ്കുവച്ചത്.
ഇപ്പോൾ എന്റെ ജീവൻ തുടിക്കുന്നത് മുംബൈയിലാണ്. കാരണം മകൾ ഉത്തര ഇന്ന് മുംബൈയിലാണുള്ളത്. ദുബായ് പോലെയും കേരളം പോലെയും എനിക്ക് പ്രിയപ്പെട്ടതാണ് മുംബൈയും. ഞാനും ഒരു പ്രവാസിയാണ്. നാടും വീടുമൊക്കെ വിട്ടു നിൽക്കുമ്പോഴാണ് നാട് ശരിക്കും മിസ്സ് ആകുന്നത്. സിനിമാ ലോകത്ത് എത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. നിങ്ങൾ എല്ലാവരുടെയും സ്നേഹമാണ് എനിക്ക് എന്നും പ്രചോദനമാകുന്നത്. ഇങ്ങനൊരു ചടങ്ങിൽ വരാൻ സാധിച്ചതിലും പങ്കെടുക്കാൻ കഴിഞ്ഞതിലും നന്ദി അറിയിക്കുന്നു.
ഒരു സംഘടന എത്ര വർഷം പൂർത്തിയാക്കി എന്നതിലല്ല മറിച്ച് കടന്ന് പോയ വർഷങ്ങൾ എന്തൊക്കെ ചെയ്തു എന്നതിലാണ് പ്രസക്തി. ആ കാര്യത്തിൽ മുളുണ്ട് നായർ വെൽഫെയർ സോസൈറ്റിക്ക് അഭിമാനിക്കാം. കാരണം ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ അവർ ചെയ്തുവെന്നും ആശാ ശരത് പറഞ്ഞു.