കൊച്ചി. ആതിയരയെ സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി. കൊലയ്ക്ക് ശേഷം പ്രതി പോലീസിന് മുന്നില്‍ പതറാതെ പിടിച്ചു നിന്നു. എന്നാല്‍ പോലീസിന്റെ അതിവിദഗ്ദ്ധമായ ചോദ്യം ചെയ്യലില്‍ കേസിലെ പ്രതിയായ അഖിലിന് പിടിച്ചു നില്‍ക്കുവാന്‍ സാധിച്ചില്ല. തെളിവുകള്‍ ഒന്നും ബാക്കിവെയ്ക്കാതെ പ്രതി കൊലചെയ്തുവെങ്കുലും പോലീസ് അതി വിദഗ്ദ്ധമായി തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
അതിരപ്പള്ളിക്ക് പോകുവാന്‍ വല്ലം കവലയില്‍ കാത്തുനിന്ന ആതിരയെ കൂട്ടി പ്രതി ആദ്യം സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തി. താന്‍ ഇവിടെയുണ്ടെന്ന് സ്ഥാപിക്കുവനായിരുന്നു നീക്കം. തുടര്‍ന്ന് ആതിരയുമായി അതിരപ്പള്ളിയിലേക്ക്. ആദ്യം പ്രതി സ്വന്തം കഴുത്തില്‍ ഷാള്‍ ചുറ്റി പ്രണയം അഭിനയിച്ചു. തുടര്‍ന്ന് ആതിരയുടെ കഴുത്തില്‍ ഷാള്‍ ചുറ്റി പ്രണയം അഭിനയിക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായി വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തി.
മരണം ഉറപ്പാക്കുവാന്‍ കഴുത്തില്‍ ചവിട്ടി. തുടര്‍ന്ന് പാറക്കടിയില്‍ മൃതദേഹം ഒളിപ്പിച്ചു. ആതിരയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും പ്രതി എടുത്തു. കൊലപാതക സമയത്ത് ധരിച്ച വസ്ത്രം പുഴയില്‍ കളഞ്ഞു. കൊലയ്ക്ക് ശേഷം പ്രതി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്തു. ആതിരയുടെ ഫോണ്‍ എടുക്കേണ്ടന്നും പ്രതി പറഞ്ഞിരുന്നു. സ്വന്തം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
അതിരപ്പള്ളിക്ക് പോകുവാന്‍ കാര്‍ വാടകയ്ക്ക് എടുത്തത് അഖിലാണെന്ന് കാര്‍ ഉടമയില്‍ നിന്നും വ്യക്തമായി. വഴിയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ വ്യക്തമായ തെളിവ് ലഭിച്ചു. ആതിരയുടെ ഫോണില്‍ അഖിലുമായി നടത്തിയ ചാറ്റുകള്‍ ഇവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്. ആതിര ഫെയ്‌സ്ബുക്ക് ഫ്രണ്ട് മാത്രം എന്നാണ് പറഞ്ഞത്. രണ്ടാമത് വിളിപ്പിച്ച് പോലീസ് കാര്‍ യാത്രയുടെ വിവരങ്ങള്‍ തിരക്കി. ബന്ധുവീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ടുപോയതാണെന്നും ചൊക്‌ളി എന്ന സ്ഥലത്ത് ഇറക്കിവിട്ടെന്നുമാണ് പറഞ്ഞത്. മൂന്നാംവട്ടം പോലീസ് കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ കുറ്റസമ്മതം നടത്തുകയായിരുന്നു.