കോഴിക്കോട് : ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ പണിക്കര്‍ റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തി(47)നെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. റെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ശ്രീകാന്ത്, കേസിലെ പ്രതിയായ ധനീഷിന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയിരുന്നു.
ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ കാര്‍ കത്തിച്ച സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപിന്നിലും കൊലക്കേസ് പ്രതി ധനീഷ് തന്നെയാണെന്നാണ് പ്രാഥമികനിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു. ഏപ്രില്‍ 26-ന് ഇതേസ്ഥലത്തുവെച്ച് ശ്രീകാന്തിന്റെ കാറും പെട്രോളൊഴിച്ച് കത്തിച്ചിരുന്നു.
ഈ സംഭവത്തില്‍ വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്.കൊലപാതകം ആസൂത്രിതമാണ്. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴുത്തിന് തൊട്ടുതാഴെയും രണ്ടു കൈകളിലും വയറിലുമാണ് ശ്രീകാന്തിന് വെട്ടേറ്റിരുന്നത്. ഓട്ടോയിലിരിക്കെ വെട്ടേറ്റപ്പോള്‍ ശ്രീകാന്ത് ഇറങ്ങിയോടിയെന്നും ഇതിനിടെയാണ് റോഡരികില്‍ വീണതെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.