കെ കവിതയ്ക്ക് തിരിച്ചടി, കവിതയെ മാര്‍ച്ച് 23വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമനായി ബന്ധപ്പെട്ട് അറസ്റ്റിലാ കെ കവിതയ്ക്ക് തിരിച്ചടി. കവിതയെ മാര്‍ച്ച് 23വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ബിആര്‍എസ് നേതാവും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കെ കവിത. അതേസമയം അറസ്റ്റ് നിയമ വിരുദ്ധമാണെന്ന കവിതയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹര്‍ജി തള്ളിയത്. ഇഡി, ഐടി വകുപ്പുകള്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ കവിതയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ഈ വര്‍ഷം തന്നെ രണ്ട് തവണ കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും നോട്ടീസ് നല്‍കിയെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല.

തുടര്‍ന്ന് ഇഡിയും ഐടി വകുപ്പും പരിശോധനയ്ക്ക് എത്തുകയായിരുന്നു. കേസില്‍ കവിതയുടെ കൂട്ടാളിയും മദ്യ വ്യവസായിയുമായ മലയാളി അരുണ്‍ രാമചന്ദ്രനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.