പാലത്തായി പീഡനം: പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ബി.ജെ.പി നേതാവ് കോടതിയില്‍

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പോക്സോ കോടതിയില്‍ പ്രതിയുടെ ഹരജി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ടുകുനിയില്‍ പത്മരാജനാണ് പുനരേന്വഷണം ആവശ്യപ്പെട്ടത്.

പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി പുതിയ ആവശ്യം ഉന്നയിച്ചത്. പുനരന്വേഷണത്തെ എതിര്‍ത്ത്, പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രതിയുടെ നീക്കമെന്നാണ് മാതാവിെന്‍റ നിലപാട്. കേസ് ഡിസംബര്‍ 21ന് കോടതി വീണ്ടും പരിഗണിക്കും.

ഡിവൈ.എസ്.പി രത്നകുമാറിന്‍റ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പാലത്തായി കേസ് അന്വേഷിച്ച്‌ തലശ്ശേരി ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി മുമ്ബാകെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. വധശിക്ഷവരെ ലഭിച്ചേക്കാവുന്ന പോക്സോ വകുപ്പുകളാണ് ബി.ജെ.പി നേതാവിനെതിരെ ചുമത്തിയിട്ടുള്ളത്. 376 A, B വകുപ്പുകള്‍ക്കു പുറമെ 376 -2 F തുടങ്ങിയ വകുപ്പുകളാണ് അതില്‍ ചുമത്തിയിട്ടുള്ളത്. 376 A, B വകുപ്പിന് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാണ്.

ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് അല്ലെങ്കില്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. പാലത്തായി കേസിന്‍റ തുടക്കത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതും പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയതും ഏറെ വിവാദമായിരുന്നു. വലിയ പ്രക്ഷോഭത്തിനൊടുവിലാണ് ൈഹകോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്.