ജെസ്ന‌ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മ, സിറിയയിലേക്ക് കടത്തിയെന്ന സൂചനയുമായി സിബിഐ

കേരളമാകെ ചർച്ച ചെയ്ത തിരോധാനമാണ് ജസ്ന മരിയ ജെയിംസ് എന്ന പെൺകുട്ടിയുടേത്. പത്തനംതിട്ട ജില്ലയിൽ നിന്ന് ജസ്ന കാണാതായിട്ട് നാല് വർഷം പിന്നിടുമ്പോൾ സുപ്രധാനമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് സിബിഐ. ജസ്ന വിവാഹിതയായി രണ്ട് കുട്ടികളുടെ അമ്മയായി സിറിയയിലേക്ക് കടന്നെന്ന തരത്തിലുള്ള സൂചനകളാണ് സിബിഐ സംഘം പങ്കിടുന്നത്.

വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിൻറെ മകളാണ് ജെസ്ന. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്ന് രണ്ടായിരത്തിപതിനെട്ട് മാർച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന അവസാനമായി പോയത്. ജസ്ന കവലയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. അതിനുശേഷം പിന്നെ ജസ്നയെ ആരും കണ്ടിട്ടില്ല. കേരള പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം നിരവധി വർഷം ഈ കേസ് അന്വേഷിച്ചു. എന്നാൽ ജസ്നയുടെ തിരോധാനത്തെകുറിച്ച് ഒരു തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ജസ്ന ഒരു സ്ഥലത്തുണ്ടെന്നും ആ സ്ഥലത്തെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി പറഞ്ഞിരുന്നു. ഇതേ കാര്യം തന്നെ പത്തനംതിട്ട പോലീസ് മേധാവിയായിരുന്ന കെജി സൈമണും ആവർത്തിച്ചിരുന്നു. സിറിയയിലേക്ക് ഇവർ കടന്നു എന്നുള്ള അനൗദ്യോഗിക വിവരങ്ങളാണ് സിബിഐ സംഘത്തിന് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്ന് പുറത്തെ പുറം രാജ്യങ്ങളിലേക്ക് പോയ മുഴുവൻ വിമാന യാത്രികരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് സിബിഐ സംഘം. രണ്ടായിരത്തി പതിനെട്ട് മാർച്ചിന് ശേഷം രാജ്യത്ത് നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്ത യാത്രക്കാരുടെ പൂർണ്ണമായ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ജസ്നയും കുടുംബവും രാജ്യം വിട്ടിട്ടുണ്ടോ എന്നുള്ളത് ആകുമെന്നാണ് സിബിഐ സംഘത്തിന്റെ കണക്കുകൂട്ടൽ.

ജസ്ന രണ്ട് കുട്ടികളുടെ അമ്മയാണെന്നും കേരള പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടുകൂടിയാണ് ഇവർ അവിടെ നിന്ന് മുങ്ങിയതെന്നുമാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന സൂചന, സിറിയയിലേക്ക് ജസ്നയും സംഘവും കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് അന്താരാഷ്ട്ര യാത്രികരുടെ വിമാന ടിക്കറ്റുകളടക്കം വളരെ കൃത്യമായ പരിശോധന നടത്താൻ ഇപ്പോൾ സിബിഐ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് ജസ്നയുടെ ലുക്കൗട്ട് നോട്ടീസും സിബിഐ പുറപ്പെടുവിച്ചിരുന്നത്. അന്വേഷണമേറ്റെടുത്ത് ഒരു വർഷം പിന്നിട്ട ശേഷമാണ് പുതിയ നടപടി സിബിഐ നടത്തിയിരിക്കുന്നത്.