കൂസലില്ലാതെ കുറ്റപത്രം വായിച്ചുകേട്ടു, മാധ്യമങ്ങളോട് തട്ടിക്കയറി കൂടത്തായി ജോളി

വെറും മരണങ്ങളായി മാത്രം മാറുമായിരുന്ന ആറു കൊലപാതകങ്ങൾ ഒരു കൂസലുമില്ലാതെ ചെയ്തു കൂട്ടിയ കൂടത്തായി ജോളി തന്റെ കുറ്റപത്രം വായിച്ചുകേട്ടതും ഒരു കുലുക്കവും ഇല്ലാതെ ആയിരുന്നു. കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ആയിരുന്നു കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്നു വർഷം പിന്നിടുമ്പോൾ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത്. ഈ കേസിൽ ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു,പ്രിജുകുമാർ,മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കുകയിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് എം.എസ്.മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലം പ്രതി മനോജിനെതിരായ കുറ്റം. നിസംഗ ഭാവത്തിലാണ് ജോളി കുറ്റപത്രം കേട്ടത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും. മറ്റു അഞ്ച് കൊലപാതക്കേസുകൾ പരിഗണിക്കുന്നത് ഫെബ്രുവരി 4ലേക്ക് മാറ്റി ഇരികുകയാണ്, അതേസമയം, കേരളത്തെ ഞെട്ടിച്ച ആറു കൊലപാതകങ്ങൾ ആയിരുന്നു ജോലി ചെയ്തു കൂട്ടിയത്.ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതിൽ റോയി തോമസ് കേസിലെ പ്രാരംഭവാദം മാറാട് പ്രത്യേക കോടതിയിൽ തുടരുകയാണ് .

സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്ത് . അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു പരാതി .അതാണ് വെറും മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.പൊന്നാമറ്റത്തെ മരുമകൾ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്.. . 2002 ലാണ് ആദ്യ കൊലപാതകം ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസം കുഴഞ്ഞു വീണു മരിച്ചു. ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്,മൂന്നു വർഷത്തിനു ശേഷം ഇവരുടെ മകൻ റോയി തോമസ്.നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എംഎം മാത്യുവിന്റേത് ആയിരുന്നു.തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ. 2016 ൽ ഷാജുവിന്റെ ഭാര്യ സിലി. ഇതിൽ റോയ്തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷെ ആത്മഹത്യയാണെന്നായിരുന്നു നിഗമനം.അത് അങ്ങനെയാക്കാൻ ജോളി ശ്രമിച്ചു. റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്.പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറുന്നു.റൂറൽ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണം.

ഏറ്റവും ഒടുവിൽ കല്ലറകൾ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്. ജോളിക്കായി സയനൈഡ് ശേഖരിച്ചത് സൃഹൃത്ത് എം.എസ് മാത്യു. സയനൈഡ് നൽകിയത് സ്വർണപണിക്കാരൻ പ്രിജുകുമാർ.എന്നിവരും അറസ്റ്റിലായി. ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ് മാത്യുവും ജയിലിലാണ്. ഇതിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തിൽ നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണ് കുറ്റപത്രം. സിലിയുടെ ആന്തരീകാവയവങ്ങളിൽ നടത്തിയ പരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ്.സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മൂന്നു വർഷത്തിനു ശേഷം ഇവരുടെ മകൻ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എം.എം. മാത്യുവിന്റേത് ആയിരുന്നു.

തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ മരിച്ചു. 2016ൽ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു. ഇതിൽ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറൽ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവിൽ കല്ലറകൾ തുറന്നു മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ്.മാത്യു. സയനൈഡ് നൽകിയ സ്വർണ്ണപ്പണിക്കാരൻ പ്രിജുകുമാർ എന്നിവരും അറസ്റ്റിലായി. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തിൽനിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണു കുറ്റപത്രം