നവജാത ശിശുവിന്റെ മരണം കൊലപാതകം

നവജാത ശിശുവിന്റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മ സംശയത്തിന്റെ നിഴലിൽ.

ഇംഫാല്‍ – ഡല്‍ഹി വിമാനത്തില്‍ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കുട്ടിയുടെ അമ്മ സംശയത്തിന്റെ നിഴലിൽ ആണ് . പ്രായപൂർത്തിയാകാത്ത ഇവരും ഇതേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്തിരുന്നതാണു സംശയം ബലപ്പെടാൻ കാരണം.ഇംഫാലില്‍നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. വിമാനത്തിലെ ടോയിലെറ്റിനുള്ളില്‍ നിന്നാണ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്.വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായില്‍ പേപ്പര്‍ തിരുകിയതാവാം എന്നാണ് കരുതുന്നത്. കുട്ടിയുടെ മൃതദേഹം ഫോന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസ്സെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫ്‌ളൈറ്റിലെ യാത്രക്കാരായ സ്ത്രീകളെ കേന്ദ്രീകരിച്ച്‌ തന്നെയാകും അന്വേഷണം പുരോഗമിക്കുക. അതേസമയം ഇംഫാല്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ദൃശ്യങ്ങള്‍ ലഭ്യമാകുന്നതോട് കൂടി കേസില്‍ കൂടുതല്‍ വ്യക്തത വരും എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/MRlTyc-tet4