കുട്ടികളുടെ സര്‍ട്ടിഫിക്കറ്റും ആധാരവും കത്തിച്ചു, കാര്‍ കത്തി മരിച്ചത് കാര്‍ ഉടമ ജയിംസ് കുട്ടി

ആലപ്പുഴ. തായങ്കരിയില്‍ കാര്‍ കത്തി മരിച്ചത് കാര്‍ ഉടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടിയാണെന്ന് സ്ഥിരീകരിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എന്നാല്‍ ജയിംസ്‌കുട്ടിയുടെ കൈക്ക് ഒടിവുണ്ടിയതിനെ തുടര്‍ന്ന് ഇട്ടിരുന്ന കമ്പ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. പോലീസ് പറയുന്നത് ജയിംസ് പെട്രോള്‍ ഒഴിച്ച് കാറിന് തീകൊളുത്തുകയായിരുന്നുവെന്നാണ്.

ജയിംസ് കുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിയുവാന്‍ മണിക്കൂറികളെടുത്തു. രോഗബാധിതനായിരുന്ന ജെയിംസ് മദ്യപിച്ച ശേഷം വഴക്കിടുന്നത് പതിവായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. വഴക്കിട്ട് വീട്ടില്‍ നിന്നും ജയിംസ്‌കുട്ടി ഇറങ്ങിപ്പോകുന്ന് പതിവായിരുന്നു.

താന്‍ ആധാരം ഉള്‍പ്പെടെ നശിപ്പിക്കുയാണെന്ന് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. ഇയാള്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കത്തിച്ചതായിട്ടാണ് വിവരം. ശനിയാഴ്ച രാവിലെ എടത്വ പഞ്ചായത്തില്‍ തായങ്കരി റോഡിലാണ് കാര്‍ കത്തിയത്. നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്.