പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാല ഇടാൻ ചിപ്പി എത്തി

ആറ്റുകാൽ പൊങ്കാല തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. ആയിരക്കരണക്കിണ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന് ചേർന്നിരിക്കുന്നത്. എല്ലാ ആറ്റുകാൽ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങൾ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്.

ഓരോ തവണയും ആദ്യമായി പൊങ്കാല ഇടുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എത്ര വർഷമായി ഞാൻ പൊങ്കാല ഇടാൻ തുടങ്ങിയതെന്ന് ചോദിച്ചാൽ അറിയില്ല. ഒത്തിരി വർഷമായി. ഞാൻ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കൺഫ്യൂഷനാണ്. എല്ലാം എടുത്തോ ശരിയായോ പാകത്തിനാണോ എന്നൊക്കെ”, എന്നാണ് ചിപ്പി പറഞ്ഞത്. മഴക്കാറ് ഉള്ളത് കൊണ്ട് ചൂടിന് ചെറിയ ശമനം ഉണ്ടെന്നും താരം പറയുന്നു.

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അനന്തപുരി. പൊങ്കാലയ്ക്കായി പണ്ടാര അടുപ്പിൽ തീ പകർന്നു. വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഇന്നലേയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിലേക്ക് അഗ്നിപകര്‍ന്നു. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദ്യം നടക്കുക.

ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരുന്നതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിക്കുന്നത്. ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും അഗ്നിപകരുന്നത് സഹ മേല്‍ശാന്തിയാണ്. ഇതോടെ പൊങ്കാല അര്‍പ്പണം ആരംഭിച്ചത്. ഉച്ചയ്ക്ക് 2:30 ന് പൊങ്കാല നിവേദ്യം ആരംഭിക്കും. ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ച ശാന്തിക്കാരാണ് നിവേദ്യം നടത്തുക.