മുഖ്യമന്ത്രിയുടെ മകൾക്ക് കമ്പനി നടത്താൻ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് കമ്യൂണിസ്റ്റുകാർ ആലോചിക്കണം- കെ സുധാകരൻ

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഐടി കമ്പനി നടത്തുവാന്‍ എവിടുന്നാണ് പണം ലഭിച്ചതെന്ന് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്ന് സുധാകരന്‍. നാണവും മാനവും ഇല്ലാത്ത മുഖ്യമന്ത്രിയെ മാറ്റുവാന്‍ നട്ടെല്ലുണ്ടെങ്കില്‍ എംവി ഗോവിന്ദന്‍ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്ക് ചൂട്ട് പിടിക്കരുതെന്നും കെ സുധാകരന് ആവശ്യപ്പെട്ടു.

സ്വപ്‌ന സുരേഷ് നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ചിട്ടും ഒരു കേസ് പോലും കൊടുക്കുവാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന്‍ കേസ് കൊടുക്കുമെന്ന് എനിക്കറിയാം കാരണം അദ്ദേഹം കളങ്കിതനല്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം കൂടെ കൊണ്ടു നടന്ന് വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളിലൊക്കെ സ്വാഗതം പറയിപ്പിച്ച വനിതയെ തനിക്കറിയില്ലെന്ന് പച്ചകള്ളം പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.