പാർട്ടി പ്രവർത്തകയെ നേതാക്കൾ കാറിലിട്ട് ബലാൽസംഗം ചെയ്തു, DYFI സി പി.എം നേതാക്കൾ പ്രതികൾ

തിരുവല്ലയിൽ സി.പി.എം ഡി വൈ എഫ് ഐ നേതാക്കൾ പാർട്ടി പ്രവർത്തകയേ കാറിലിട്ട് പല തവണ ബലാൽസംഗം ചെയ്ത സംഭവം പുറത്ത്. തിരുവല്ലയിൽ സി.പി എം , ഡി വൈ എഫ് ഐ നേതാക്കൾ മാധ്യമങ്ങളുമായി ചേർന്ന് വാർത്ത വരാതെ ഒതുക്കിയ സംഭവം കർമ്മ ന്യൂസ് ആണ്‌ എക്സ്ക്ളൂസീവായി പുറത്ത് വിട്ടത്. സി.പി.എം കാരിയെ കാറിൽ ഇട്ട് നേതാക്കൾ ജനനേന്ദ്രിയത്തിലൂടെ വിരലുകൾ കടത്തുന്നതും തുടർന്ന് പീഢിപ്പിക്കുന്നതും മറ്റ് നേതാക്കളും പ്രവർത്തകരും മൊബൈലിൽ പകർത്തുകയും വാടസ്പ്പിൽ ഇടുകയും ആയിരുന്നു. അശ്ലീല ക്ളിപ്പുകൾ സി.പി.എം നേതാക്കൾ തന്നെ പാർട്ടിയിലെ ജില്ലാ സംസ്ഥാന നേതാക്കൾക്ക് അയച്ച് കൊടുത്തു. തുടർന്ന് ഇത് പത്തനംതിട്ട ജില്ല മുഴുവൻ പ്രചരിച്ചു. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തി 12 പേർ കേസിൽ പ്രതികളായി. കേരളത്തിന്റെ മനസാക്ഷിയേ ഞെട്ടിക്കുന്ന സംഭവങ്ങളാണ്‌ തിരുവല്ലയിൽ സി.പി.എം പാർട്ടിക്കുള്ളിൽ നടന്നത്

ജൂസിൽ മയക്കു മരുന്നു നൽകിയ ശേഷം ന​ഗ്നചിത്രം പകർത്തിയെന്നാണ് പരാതി. കേരള മനസാക്ഷിയേ ഞെട്ടിപ്പിക്കുന്ന ബലാൽസംഗവും സ്ത്രീ പീഡനവും നടന്നത് മന്ത്രി വീണാ ജോർജിന്റെ നാട് കൂടിയായ തിരുവല്ലയിലെ സി.പി.എം ഘടകത്തിലാണ്‌. ഇരയും പ്രതികളും എല്ലാം സി.പി എം നേതാക്കളാണ്. ഐഎസ് കാമ്പിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതു പോലുള്ള കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. പിണറായി ഭരിക്കുന്ന കേരളം ഒരു താലിബാനോ‍ മോഡലായി മാറിയിരിക്കുകയാണിപ്പോൾ

ജ്യൂസിൽ മയക്കുമരുന്നു നല്കി മയക്കി പീഡിപ്പിച്ചു നഗ്ന ചിത്രം പകർത്തിയെന്ന വനിതാ പാർട്ടി പ്രവർത്തകയുടെ പരാതിയുടെ അടിസഥാനത്തിൽ ഡി വൈ എഫ് ഐ നേതാവ് സി.ജി സജിമോനേയും ഡി.വൈ.എഫ്.ഐ. നാട്ടുകടവ് സെക്രട്ടറി നാസ റി നേയും പ്രതികളാക്കിയും, സമൂഹ മാധ്യമത്തിലൂടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് നഗരസഭാ വനിതാ കൗൺസിലറും ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗവുമടക്കം 10 പേർക്കെതിരേയും കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുവല്ലാ പോലീസ് അറിയിച്ചു.

യുവതിയുടെ അടിസസ്ത്രം മാറ്റുകയും വേട്ടക്കാരൻ യുവതിയുടെ ജനനേന്ദ്രിയത്തിൽ കൈവിരലുകൾ ഇടുകയും ചെയ്യുന്ന വീഡിയോകൾ പോൺ സൈറ്റിൽ അടക്കം വന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ നാട്ടിലാകെ വീഡിയോ ആയി പ്രചരിച്ചു. വാടസ്പ്പ് തുറക്കാൻ തിരുവല്ലക്കാർക്ക് പേടിയാണ്‌. അതിനിടെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും അപ് ലോഡായിരിക്കുകയാണ്‌. ഈ ദൃശ്യങ്ങൾ ആരോ പോൺ സൈറ്റുകൾക്ക് വിറ്റത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയാണ്‌ അതിനു പിന്നിലും പാർട്ടി നേതാക്കൾ തന്നെ എന്നും പറയുന്നു

ബലാൽസംഗവും, സൃശ്യങ്ങൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിനും സി.പി.എം ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെടെ 12 പേർ പ്രതികൾ ആയിട്ടും ഒരാളേ പോലും അറസ്റ്റ് ചെയ്തിട്ടില്ല.പ്രതി ചേർക്കപ്പെട്ട നാസർ മുമ്പ്എ സ്.ഡി.പി.ഐ.ക്കാരനായിരുന്നുവെന്നാണ് പാർട്ടിക്കാർ നല്കുന്ന വിവരം. നാസറിന്റെ ഭൂമി ഇടപാടുകളിലും മറ്റ് അനധികൃത നടപടികളിലും പലപ്പോഴും എതിരാളികൾ സി.പി.എം. കാരായിരുന്നു. ഇത് ഒഴിവാക്കാൻ നാസർ സജിമോനുമായി അടുക്കുകയും, അതുവഴി ഡി.വെ.എഫ്. ഐ. ഭാരവാഹിത്വം ലഭിക്കുകയുമായിരുന്നു. നാസർ പാർട്ടി അംഗമല്ല എന്നാണറിയുന്നത്. മുമ്പ് സി.പി.എം. അംഗവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ഉമ്മർ ഖാനെയും മംഗളം പത്രം ഏജന്റിന്റെ മകൻ അൻഷാദിനെയും മർദ്ദിച്ചതിന്റെ പേരിൽ നാസറിനെതിരേ കേസുണ്ടായിരുന്നു. പള്ളി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പേരിലായിരുന്നു ഉമ്മർ ഖാനെതിരെ അക്രമണം.പത്രം ഏജന്റിന്റെ മകനെ മർദ്ദിച്ച സംഭവത്തിൽ 50,000 രൂപ നഷ്ടപരിഹാരം നല്കിയാണ് കേസ്സ് ഒത്തുതീർപ്പാക്കിയത്.

ഇത്ര കൃത്യമായ തെളിവും വീഡിയോ ദൃശ്യങ്ങളും ഉണ്ടായിട്ടും പ്രതികളേ പിടിക്കാത്തത് അത്ഭുതം ഉണ്ടാക്കുന്നു. ഇവിടെയാണ്‌ മന്ത്രി വീണാ ജോർജിനെ വി​‍മർശിച്ചു എന്ന കുറ്റത്തിനു മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് 14 ദിവസം ജയിലിൽ അടച്ചത്. മന്ത്രി വീണയുടെ സ്ത്രീത്വത്തേ നന്ദകുമാർ അപമാനിച്ചു എന്നാണ്‌ പറയുന്നത്. എന്നാൽ പാർട്ടി നേതാക്കൾ സ്വന്തം പ്രവർത്തകയേ ബലാൽസംഗം ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത് ദൃശ്യങ്ങൾ നാട്ടിലാകെ പരന്നിട്ടും യുവതി പരാതി നല്കിയിട്ടും നേതാക്കളേ അറസ്റ്റ് ചെയ്യുന്നില്ല. മന്ത്രി വീണ അനുഭവിച്ചതിന്റെ ആയിരം മടങ്ങ് അപമാനം ബലാൽസംഗത്തിനിരയായ പാർട്ടി പ്രവർത്തക അനുഭവിച്ചു. അവരെ പരസ്യമായി നാട്ടുകാർക്ക് മുന്നിലിട്ട് ബലാൽസംഗം ചെയ്തിട്ടും പ്രതികളേ അറസ്റ്റ് ചെയ്യുന്നില്ല. മന്ത്രി വിണാ ജോർജിന്റെ നാട്ടിലാണിതെന്നും ഓർക്കണം. വീണ ജോർജ് സ്വന്തം സ്ത്രീത്വം മാത്രം ആലോചിക്കാതെ ഇത്തരം നേതാക്കൾ ഭക്ഷണമാക്കുന്ന പാർട്ടി പ്രവർത്തകരുടെ സ്ത്രീത്വം കൂടി പരിഗണിക്കണം