ആറന്മുളയിൽ നടന്നത് പീഡനമല്ല, ഉഭയകക്ഷി സമ്മതത്തോടെയാണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും,പ്രതിഷേധം

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതി 108 ആംബുലൻസിൽ പീഡനത്തിനിരയായ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ആരോ​ഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും പീഡനത്തെ ന്യായീകരിച്ചും ഇരയെ അപമാനിച്ചും രംഗത്തെത്തിയിരിക്കുകയാണ് കൊണ്ടോട്ടി സ്വദേശി അബ്ദുൾ മജീദ്.നടന്നത് പീഡനമല്ലെന്നും ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് മജീദിന്റെ വാദം.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.ആറന്മുള സംഭവം പീഡനം അല്ല, മറിച്ച് അത് ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും…സത്യം പുറത്തുവരും മുൻപ് ആ വ്യക്തിയെയും മതവിഭാഗത്തെയും കരിവരിത്തേക്കരുത്. ഇതിന് പിന്നിൽ ചില പ്രത്യേക വിഭാഗം ആളുകളുടെ സംഘടിതബുദ്ധി ഉണ്ടെന്ന് തീർച്ച.. ഫീലിംഗ് പരമ പുച്ഛം’ – എന്നാണ് അബ്ദുൾ മജീദ് ഫേസ്ബുക്കിൽ കുറിച്ചത്.പിണറായി സർക്കാരിനെ പിന്തുണക്കുന്ന പ്രോഫൈൽ പിക്ച്ചറാണ് ഇയാൾ ഫേസ്ബുക്കിൽ ഉപയോഗിച്ചിരിക്കുന്നത്. സിപിഎം പ്രവർത്തകനാണ് ഇയാളെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു

അറസ്റ്റിലായ കായംകുളം സ്വദേശി നൗഫൽ കൊലക്കേസ് പ്രതിയാണ്. ഇയാൾ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമൺ വ്യക്തമാക്കി. 2018 ൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുണ്ട്. പിന്നീടാണ് ഇയാൾ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും എസ്.പി പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു പെൺകുട്ടി. സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തെത്തിച്ചത്.

അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂർവം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിക്കുകയായിരുന്നു. ആറമളയിലെ ഒരു ഗ്രൗണ്ടിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.