ആരാധനാലയങ്ങളിലെ വെടിക്കെട്ട്, സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച്. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടർമാർക്ക് അനുമതി നൽകാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

രാത്രി പത്ത് മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്ത് വെടിക്കെട്ടിന് നിരോധനം സുപ്രീംകോടതി ഏർപ്പെടുത്തിയിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരി​ഗണിച്ച് സർക്കാരിന് അനുമതി നൽകാമെന്നും കോടതി വ്യക്താമക്കി. ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. തൃശൂർ പൂരത്തിന് പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി.

അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും വെടിക്കോപ്പുകളും റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു. അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.