ഗുരുവായൂർ ലോഡ്ജിലെ പെൺകുട്ടികളുടെ മരണം, അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി കേസ്

തൃശ്ശൂർ . ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ എട്ടും പന്ത്രണ്ടും വയസായെ രണ്ടു പെൺ മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പിതാവിന്റെ പേരിൽ കൊലക്കുറ്റം ചുമത്തി പോലീസ്. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ (58)യാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്. ദേവനന്ദന (8) , ശിവനന്ദന (12) എന്നീ കുട്ടികളെയാണ് അച്ഛനായ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം കൊലപ്പെടുത്തുന്നത്.

കുട്ടികളെ കൊലപ്പെടുത്തി ചന്ദ്രശേഖർ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ചന്ദ്രശേഖരന്റെ ഡയറിയിലെ കുറിപ്പും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരൻ ഡയറിയിൽ കുറിച്ചിരുന്നു..

ജൂൺ 12 ന് രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, എട്ട് വയസ്സുള്ള ദേവനന്ദന എന്നിവരും മുറിയെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ ഹോട്ടൽ മുറിക്ക് പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതാനെങ്കിലും അത് ഉണ്ടായില്ല. തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ തട്ടി നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല.

ഹോട്ടൽ ജീവനക്കാർ സംശയം തോന്നി തുടർന്ന് പൊലീസിനെ അറിയിക്കുകയാ യിരുന്നു.. ഹോട്ടലിന്റെ പൂട്ടു തകര്‍ത്ത പൊലീസ് സംഘം അകത്തു കടക്കുമ്പോ ഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളിലൊരാള്‍ കിടക്കയില്‍ മരിച്ചു കിടക്കുന്നു. മറ്റെയാളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിച്ച് വിഷം കഴിച്ച് അവശ നിലയില്‍ ചന്ദ്രശേഖരനെ ശുചിമുറിയിലായിരുന്നു ഉണ്ടായിരുന്നത്.

ജീവനുണ്ടെന്ന് മനസ്സിലാക്കിയതോടെ ചന്ദ്ര ശേഖറിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ഇയാളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 15 വർഷം മുമ്പാണ് വയനാട് സ്വദേശി ചന്ദ്രശേഖരന്‍ തൃശൂരിലെത്തുന്നത്. ഇവിടെ വച്ച് രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുട്ടികളില്‍ ഒരാള്‍ അസുഖ ബാധിതയാണ്. ഇക്കാര്യങ്ങളാവാം കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിലേക്കും എത്തിച്ചതെന്നാണ് സംശയിക്കുന്നത്.