സിപിഎം റാലിക്ക് നേരെ ബംഗാളില്‍ ആക്രമണം, രണ്ട് പേര്‍ മരിച്ചു

കൊല്‍ക്കത്ത. പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തിലും സംസ്ഥാനത്ത് ഉടനീളം സംഘര്‍ഷം. അതേസമയം സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസമായി സംഘര്‍ഷം നടക്കുകയാണ്. അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ ഇടത് മുന്നണിയുടെയും കോണ്‍ഗ്രസ് അനുഭാവികളുടെയും റാലിക്ക് നേരെ ആക്രമണം ഉണ്ടായി.

റാലിക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സിപിഎം പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മരണം സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷത്തില്‍ 20 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുമായി പോലീസ് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയരാണെന്നും സിപിഎം ആരോപിക്കുന്നു.