ഡല്‍ഹി മദ്യനയ അഴിമതിക്കേസ്, എഎപി നേതാവ് സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസില്‍ വ്യവസായി മൂന്ന് കോടി രൂപ സഞ്ജയ് സിങ്ങിന് നല്‍കിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.

കേസില്‍ മുമ്പ് ഇഡി അറസ്റ്റ് ചെയ്ത ദിനേഷ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഞ്ജയിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡിക്ക് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിരുന്നു. അഴിമതിയില്‍ സഞ്ജയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തത് ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ ഔദ്യോഗിക വസതിയില്‍ രാവിലെ ഇഡി പരിശോധന നടത്തിയിരുന്നു.