യുവനടിയുടെ അരുകിലായിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത സാമൂഹ്യ ദ്രോഹിക്കും ഫാൻ പേജ്, വെള്ളപൂശാൻ തന്ത്രപ്പാട്, താരമായി സവാദ്

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവനടിയുടെ അരുകിലായിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത സാമൂഹ്യ ദ്രോഹിയുടെ പേരില്‍ സാമൂഹ്യ മാധ്യമത്തിൽ ഫാന്‍ പേജ്. സംഭവത്തിൽ അറസ്റ്റിലായ കോഴിക്കോട് ചേവായൂര്‍ സ്വദേശി സവാദ് (27) പേരിലാണ് ഫേസ്ബുക്കില്‍ ഫാന്‍പേജ് ആരംഭിച്ചിട്ടുള്ളത്. ‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ്. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ ഇട്ടിരിക്കുന്ന പേജില്‍ സവാദിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് ഏറെ ഉള്ളത്.

‘കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ ഇങ്ങനെ ഒരു വേശ്യയുടെ വാക്കില്‍ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ.. ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കാത്തിരിക്കുന്നു കേരളം പൂമുത്തിനെ.. സത്യം പുറത്തു വന്നാല്‍ ഇത് ഒരു സിനിമ ആക്കി ചിത്രീകരിക്കണം.. സത്യം എല്ലാരും അറിയണം!. കൂടെ കാണും അത് ഇനി ആരൊക്കെ എതിര്‍ത്താലും. തുടങ്ങി പരാതിക്കാരിയെ വ്യക്തപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പേജില്‍ ഉള്ളത്. സവാദിനെ വെള്ള പൂശാൻ ഉള്ള ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. സവാദിനെതിരെ രൂക്ഷപ്രതികരണമാണ് പേജിലെ പോസ്റ്റുകളുടെ കീഴിൽ വന്നു കൊണ്ടിരിക്കുന്നത്.

അങ്കമാലിയില്‍ വെച്ച് മെയ് 17 നാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് സവാദില്‍ നിന്നും ദുരനുഭവം ഉണ്ടാവുന്നത്. ദേശീയപാതയില്‍ അത്താണിയിൽ വെച്ചായിരുന്നു സംഭവം. സിനിമാപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ എറണാകുളത്തേക്ക് പോവുകുമ്പോൾ, അങ്കമാലിയില്‍ നിന്നാണ് സവാദ് ബസില്‍ കയറുന്നത്.

മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിൽ സവാദ് ഇരിക്കുകയായിരുന്നു. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ ആരംഭിച്ചു. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞു പാന്റിന്റെ സിബ്ബ് തുറന്ന് നഗ്നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ആണ് ഉണ്ടായത്. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടുകയാണ് ഉണ്ടായത്.

സവാദിനെ പടിച്ചു നിർത്താൻ ശ്രമിച്ച കണ്ടക്ടറെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ ഉണ്ടായിരുന്നു. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ തുടർന്ന് പിടികൂടി പൊലീസിനു കൈമാറുകയാണ് ഉണ്ടായത്. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോ വഴി പങ്ക് വെച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സവാടിന് കോടതി ജാമ്യം അനുവദിക്കുന്നത്. എറണാകുളം അഡി. സെഷന്‍സ് കോടതിയാണ് ജാമ്യം നൽകുന്നത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഇതിനിടെ സവാദിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു. ജാമ്യം ലഭിച്ചു പുറത്ത് വന്ന ശേഷം സവാദിനെ മാലയിട്ടു സ്വീകരിക്കുകയായിരുന്നു. നടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടുന്നതിനായി വ്യാജ പരാതി നല്‍കിയതാണെന്നും, നടിയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞിരുന്നതാണ്.