സൈനികനെ തല്ലിയ ഗുണ്ടകളെ വിലങ്ങിട്ട് പൂട്ടി, വിലങ്ങ് പോരാ, പട്ടി തുടൽ ഇടണമെന്ന് ജനം

കഴിഞ്ഞ ദിവസം പാർക്കിങ് വിഷയവുമായി ബന്ധപ്പെട്ട് സൈനികനെയും സഹോദരനെയും മർദിച്ച പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഒരു സ്ഥാപനം ഉള്ളതിന്റെ പേരിൽ അവർ നടത്തുന്നത് ​ഗുണ്ടായിസമാണെന്ന് നാട്ടുകാർ. കടയുടെ മുതലാളിയാണ് പ്രതികളെ വിളിച്ചുവരുത്തി അക്രമണം നടത്തിയതെന്നും നാട്ടുകാർ.

ഇവരുടെ കൂടെയുള്ളയാൾ കൊലക്കേസ് പ്രതിയാണെന്നും. ഇവരെല്ലാം ​ഗുണ്ടായിസമാണെന്നും ഒരാഴ്ച മുമ്പ് ഒരു സ്ത്രീയെയും കുട്ടിയെയും ഇവർ ചവിട്ടിയെന്നും നാട്ടുകാർ പറയുന്നു. ഇതിന് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതികൾ കുറ്റക്കാരാണെന്നും. ഇലട്രിക് കടയിൽ പോയതായിരുന്നു സൈനികനും സഹോദരനും.

സംഘർ‌ഷത്തിൽ പരിക്കേറ്റ സൈനികനും സഹോദരനും ചികിത്സയിലാണ്. സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. കടയിൽ കയറാൻ തുണക്കടയ്ക്ക് മുന്നിലാണ് കാർ നിർത്തിയതെന്നും. വാഹനം മാറ്റണമെന്ന് കടക്കാരൻ ആവശ്യപ്പെട്ടപ്പോൾ ഇപ്പോൾ മാറ്റാം എന്ന് പറഞ്ഞപ്പോൾ അയാൾ ചീത്ത പറഞ്ഞുവെന്നും സൈനികന്റെ സഹോദരൻ.