ക്രിമിനലുകളെ വളര്‍ത്തുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി. സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. ക്രിമിനലുകളെ വളര്‍ത്തുന്ന മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഉള്ളതെന്നും കേരളത്തിന്റെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ സാഹചര്യം അതി സങ്കീര്‍ണമാണ്.

സംസ്ഥാന സര്‍ക്കാരിന് പെന്‍ഷന്‍ നല്‍കാന്‍ പോലും സാധിക്കുന്നില്ല. കേരളത്തിലെ പൊതു ജനങ്ങള്‍ തനിക്കൊപ്പമാണെന്നും. ജനങ്ങളില്‍ നിന്നും ഒരു ഭീഷണിയും തനിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ സിപിഎം ക്രമിനിലുകളില്‍ നിന്നാണ് തനിക്ക് ഭീഷണിയുണ്ടാകുന്നത്. കേരളത്തില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ക്രമിനലുകള്‍ പദ്മശ്രീ ബാലന്‍ പുതേരിയെ പോലും തടഞ്ഞു. സംഭവം അപലപനീയമാണ്. മുഖ്യമന്ത്രി പോലീസിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.