കർമ്മ ന്യൂസിനെതിരെ ഹാക്കർമാരുടെ ആക്രമണം, യൂസഫലിക്കും ലുലുമാളിനും എതിരേ ഡിജിപിക്ക് പരാതി

ജനലക്ഷങ്ങൾ നെഞ്ചിലേറ്റുന്ന മലയാളത്തിലെ വൈറൽ വാർത്താ പ്ളാറ്റ് ഫോം
കർമ്മ ന്യൂസിന്റെ യു ടുബ് ചാനലിനെതിരേ ഹാക്കർമാരുടെ ആക്രമണം.കർമ്മ ന്യൂസിന്റെ യു ടുബ് ചാനൽ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് എം എ യൂസഫലി നേതൃത്വം നല്കുന്ന ലുലു ഇന്റർ നാഷ്ണലിനെതിരേ സംസ്ഥാന ഡിജിപിക്ക് പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് എഡിറ്റോറിയൽ ഔദ്യോഗികമായി ഞങ്ങളുടെ വായനക്കാരേയും ഫോളോവേഴ്സിനേയും, ജനങ്ങളേയും ഔദ്യോഗികമായി അറിയിക്കുന്ന വിവരങ്ങൾ ഇങ്ങിനെ.

ജിഹാദികൾക്കും രാജ്യദ്രോഹികൾക്കും കായൽ , പുഴ കൈയ്യേറ്റക്കാരുടേയും പേടി സ്വപ്നമായ കർമ്മ പലരുടേയും കണ്ണിലെ കരടും തടിയുമണ്‌.നവബർ 8നു രാവിലെ 9 മണിയോടെയായിരുന്നു കർമ്മ ന്യൂസിന്റെ യു ടുബ് ചാനൽ പൂർണ്ണമായും ഹാക്ക് ചെയ്ത് പേരു മാറ്റിയത്. ബ്രാൻഡ് അക്കൗണ്ട് എന്ന പേരിൽ ആക്കുകയും കർമ്മ ന്യൂസിനു യു ടുബ് ചാനലിൽ നിയന്ത്രണം നഷ്ടപെടുകയും ആയിരുന്നു. 7 മണിക്കൂർ യു ടുബ് ചാനലിന്റെ നിയന്ത്രണം കർമ്മ ന്യൂസിനു നഷ്ടമാവുകയായിരുന്നു, തുടർന്ന് ചാനൽ ഗൂഗിളിന്റെ സഹായത്തിൽ തിരികെ ലഭിച്ചു

കർമ്മ ന്യൂസിനെതിരായുള്ള സൈബർ ആക്രമണവും, കോർപ്പറേറ്റ്, ഭീകര ഗ്രൂപ്പുകളിൽ നിന്നും ഉള്ള എതിർപ്പുകളും. വർഗീയ നിലപാടുകളേയും മത ഭീകരതയേയും കർമ്മ ന്യൂസ് എതിർക്കുന്നു. രാജ്യ സുരക്ഷക്ക് ഉതകുന്ന മെസേജുകൾ ആണ്‌ കർമ്മയുടെ എല്ലാ വാർത്തയുടേയും അന്തസത്ത. എല്ലാ വിധത്തിലുള്ള ജിഹാദ് പ്രവർത്തനത്തിനെയും കർമ്മ എതിർക്കുന്നു. സമാധാനമുള്ള സമൂഹത്തിനും എല്ലാവർക്കും ജീവിക്കാനും ജനാധിപത്യ അവകാശം പുലരാനുമുള്ള സ്വാതന്ത്ര്യം ഉള്ള നാടിനുമായി നിലകൊള്ളുന്നു. ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശത്തിനായി നിലകൊള്ളുന്നു.

കർമ്മ ന്യൂസ് യു ടുബ് ചാനലിനു പുറമേ പ്രധാനപ്പെട്ട ഇ മെയിൽ ഐ ഡിയും ഹാക്ക് ചെയ്തിരുന്നു. അതും മണിക്കൂറുകൾകൊണ്ട് വീണ്ടെടുത്തു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് ഡി ജി.പിക്ക് ഇന്ന് പരാതി നല്കി. നവംബർ 9നു രാവിലെ 9.48നു നല്കിയ പരാതിയിൽ അന്വേഷണത്തിനായി ഡി ജി.പി ഓഫീസ് 10.04നു തന്നെ സൈബർ പോലീസിനു കൈമാറി ഉത്തരവിറക്കുകയും ചെയ്തു

കർമ്മ ന്യൂസ് നല്കിയ പരാതിയിൽ യു ടുബ് ചാനൽ ഹാക്ക് ചെയ്തതിനു പിന്നിൽ എം എ യൂസഫലിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിനെ മാത്രമേ സംശയിക്കുന്നുള്ളു എന്നണ്‌ ചൂണ്ടിക്കാട്ടിയത്. ലുലു ഇന്റർ നാഷണൽ അവരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ നീക്കം ചെയ്യാൻ മുമ്പ് ഏജന്റുമാർ വഴി അധാർമ്മിക നീക്കം നടത്തിയതിനു രേഖകൾ ഉണ്ട്. കൂടാതെ ലുലു ഇന്റർ നാഷ്ണലിനു വേണ്ടി ചില വീഡിയോകൾ നീക്കം ചെയ്യാൻ മുമ്പ് യു ടുബിനെയും സമീപിച്ചിരുന്നു. അതിനും രേഖകൾ ഉണ്ട്. എന്നാൽ യു ടുബ് ലുലുവിന്റെ വീഡിയോകൾ ഒന്നു പോലും നീക്കം ചെയ്യാൻ തയ്യാറായില്ല. തുടർന്ന് വീഡിയോകൾ നീക്കം ചെയ്യാൻ അന്തർദേശീയ ഹാക്കിങ്ങ് ഏജന്റുമാരേ സമീപിച്ചു.ഇതിനായി അന്തർദേശീയ തലത്തിൽ ഇത്തരം ക്വട്ടേഷനുകൾ എടുത്ത് ചെയ്യുന്ന തൊട്ട് അനലിറ്റിക്ക എന്ന ഗ്രൂപ്പിനെ സമീപിക്കുകയായിരുന്നു. തൊട്ട് അനലിറ്റിക്ക എന്ന അന്തർദേശീയ ഹാക്കർ ഗ്രൂപ്പിൽ നിന്നും ലുലുവിനെതിരായ വീഡിയോകൾ നീക്കം ചെയ്യാൻ നിരവധി നോട്ടിഫിക്കേഷനുകൾ കർമ്മ ന്യൂസിനു എത്തി. മാത്രമല്ല പല തവണ വീഡിയോ പിൻ വലിക്കാൻ ഹാക്കർമാരായ തൊട്ട് അനലിറ്റിക്ക പല നീക്കങ്ങളും നടത്തുകയായിരുന്നു. ഗൾഫ ആസ്ഥാനമായുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ്‌ തൊട്ട് അനലിറ്റിക്ക ആക്രമണം നടത്തുന്നത്. ക്രൈം മാഗസിൻ, മറ്റ് ചില മാധ്യമങ്ങൾ ഇവരുടെ യു ടുബ് ചാനലുകൾക്കെതിരേയും ഇതേ ഹാകർമാർ ആക്രമണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും മുമ്പ് ചെയ്തിരുന്നു

അഡ്വ വിൻസ് മാത്യു ചീഫ് എഡിറ്റർ

കർമ്മ ന്യൂസിനെതിരേ ലുലു ഗ്രൂപ്പിന്റെ സൈബർ ആക്രമണത്തേ സംശയിക്കാൻ മറ്റൊരു കാരണവും ഉണ്ട്. എറളാകുളത്ത് ലുലു മാൾ കർമ്മ ന്യൂസിനെതിരേ 100 കോടിയുടെ നഷ്ടം ആവശ്യപ്പെട്ടാണ്‌ നിയമ നടപടികൾ നടത്തുന്നത്. ഇതിനു പുറമേ കർമ്മ യു ടുബ് ചാനലിനെതിരേ തിരുവന്തപുരം സംബ് കോടതിയിൽ 5 കോടി രൂപ നഷ്ടം ആവശ്യപ്പെട്ടും വീഡിയോകൾക്കെതിരെയും ലുലു ഗ്രൂപ്പ് ഇന്റർ നാഷ്ണൻ കേസ് നടത്തിവരികയാണ്‌. കോടികൾ ഒന്നും കർമ്മ ന്യൂസിന്റെ അക്കൗണ്ടിൽ കുമിഞ്ഞ് കൂടുന്നില്ലെങ്കിലും ബഹുമാന്യ എം എ യൂസഫലിയുടെ വൈരാഗ്യം തീർക്കലിന്റെ ഭാഗമായി ഇപ്പോൾ തന്നെ 105 കോടിയുടെ നിയമ നടപടികളാണ്‌ കർമ്മ ന്യൂസ് നേരിടുന്നത്. ഇതും കർമ്മയുടെ യു ടുബ് ചാനലിനെതിരെയും പ്ളാറ്റ് ഫോമിനെതിരെയും ലുലു ഇന്റർ നാഷ്ണൽ നടത്തുന്ന നീക്കം ആണ്‌. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ്‌ എം എ യൂസഫലിക്കും ലുലു ഇന്റർ നാഷ്ണനിലും എതിരേ കർമ്മ ന്യൂസിന്റെ ഉടമസ്ഥാവകാശം ഉള്ള ഗാലക്സി സൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പരാതി നല്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തനത്തിനു നിരന്തിരം തടസം ഉണ്ടാക്കുകയും വാർത്തകൾ [പ്രസിദ്ധീകരിക്കുന്നതിനു തടസവും ഉണ്ടാക്കുകയാണ്‌

ലുലു ഗ്രൂപ്പിന്റെ ഭൂമി കായൽ തീരം കയേറ്റം, തീര ദേശ നിയമം ലംഘിച്ച് തിരുവനന്തപുരം ലുലു മാൾ നിർമ്മാണം, ഇൻലാന്റ് നാവിഗേഷന്റെ ഭൂമി കൈയ്യേറിയത്, ഒടുവിൽ കൊച്ചി ലുലു മാളിലെ പാർക്കിങ്ങ് ഫീസ് പിരിക്കൽ ഈ വാർത്തകൾ നല്കുന്നതാണ്‌ ലുലു മാൾ അധികൃതർക്ക് കർമ്മ ന്യൂസിനോട് ശത്രുതയും വിരോധവും തകർക്കാൻ നടത്തുന്ന നീക്കത്തിനും കാരണം.

കർമ്മ ന്യൂസിന്റെ ഹൈജാക്കിൽ തകർന്ന യുടുബ് ചാനൽ 7 മണിക്കൂർ കൊണ്ട് തിരികെ തന്നത് ടെക്നിക്കൽ വിഭാഗം തലവൻ കൂടിയായ അയ്യപ്പൻ ശ്രീകുമാറിന്റെ ബി ഫോർ എന്റെർറ്റൈന്മെന്റ്സ് എന്ന സ്ഥാപനമാണ്‌. ജിഹാദികൾക്കും, ഭൂമി കൈയേറ്റക്കാർക്കും, കള്ളകടത്തുകാർക്കും, കായലും പുഴയും കൈയ്യേറുന്നവർക്കും ഒക്കെ എതിരേ ശബ്ദിക്കുമ്പോൾ ഇരുട്ടിന്റെ ശക്തികൾ ശത്രുക്കൾ ആയി വരും. മറ്റ് ഒരു മാധ്യമവും ലുലു മാളിന്റെ നല്ലത് മാത്രം നല്കുമ്പോൾ കർമ്മ നല്ലതും അവരുടെ തെറ്റുകളും കൂടി നല്കുന്നു. കർമ്മക്കെതിരായ സൈബർ ആക്രമണത്തിൽ ഏതാനും മണിക്കൂറുകൾ ഞങ്ങളേ നിശബ്ദരാക്കാൻ ആകും. എന്നാൽ ജന ഹൃദയങ്ങളിലേക്ക് വലിയ ആരവത്തോടെ തന്നെ കർമ്മ ഉടൻ തിരികെ വരും. എത്ര വഴികൾ കോർപ്പറേറ്റുകൾ അടച്ചാലും ആയിരം പുതിയ വഴികൾ കർമ്മയേ സ്നേഹിക്കുന്നവർ തുറന്ന് നല്കും