പത്താം ക്ലാസുകാരനൊപ്പം പ്രധാനാധ്യാപികയുടെ ഫോട്ടോഷൂട്ട്, അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ടീച്ചറും സ്വന്തം ശിഷ്യനായ വിദ്യാർഥിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഇപ്പോൾ രാജ്യ വ്യാപകമായ വാർത്തയായി. അദ്ധ്യാപികയേ വിദ്യാർഥി എടുത്ത് പൊക്കുന്നു. പരസ്പരം ചുംബിക്കുന്നു. കെട്ടി പിടിച്ച് സ്നേഹം പങ്കിടുന്നു. കർണ്ണാടകത്തിലെ സർക്കാർ സുകൂൾ ടീച്ചറൂം വിദ്യാർഥിയുമാണിപ്പോൾ ഫ്രയിമിൽ നിറയുന്നത്. ഒരു പഠനയാത്രയ്ക്കിടെയുള്ള റൊമാന്റിക്ക്“ഫോട്ടോഷൂട്ട്” ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇരുവരും മാനസീകമായി അടുത്ത ഇടപഴകിയുള്ള ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെതുക ആയിരുന്നു.

ഇനി ഈ അധ്യാപിക സർക്കാർ ഹൈസ്കൂളിൽ നിന്നുള്ളയാളാണ്. അതേസമയം, വിദ്യാർത്ഥി ആകട്ടെ അവിടത്തെ പത്താം ക്ലാസിൽ പഠിക്കുന്നു.കർണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സർക്കാർ സ്‌കൂളിലെ. 10ക്ലാസുകാരന്റെയും ടീച്ചറും തമ്മിലുള്ള മാസ് രംഗങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.ടീച്ചർ വിദ്യാർത്ഥിയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഫോട്ടോകളിൽ കാണിക്കുന്നു, കൂടാതെ ഒരു ചിത്രത്തിൽ ഈ 10 ക്ലാസുകാരൻ ടീച്ചറെ എടുത്തു ഉയർത്തുകയും ചെയ്യുന്നു.

പൊതു പ്രവർത്തകൻ അമിത് സിംഗ് രജാവത്ത് ആണ് എക്‌സിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എവിടേക്കാണ് പോകുന്നത്? എന്നാണ് ഇത് പങ്കുവച്ചു കൊണ്ട് അദ്ദേഹം ചോദിക്കുന്നത്. അധ്യാപികയുടെ ഈ പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക്പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോകളിൽ അധ്യാപികയുടെയും വിദ്യാർത്ഥിയുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ വിദ്യാർത്ഥിക്കെതിരെ ശക്തമായ നടപടിയെടുക്കരുത് എന്നും അവൻ നിരപരാധി ആണെന്നും കൗമാരത്തിൽ ഇതൊക്കെ ആരും ചെയ്യും എന്നും പറയുന്നു. എന്നാൽ കൗമാരക്കാരേ നല്ലത് പറഞ്ഞ് കൊടുത്ത് നല്ല വഴിയിൽ നടത്തേണ്ടത് ടീച്ചർമാരാണ്‌ എന്നും പറയുന്നു.അധ്യാപിക തന്റെ വിദ്യാർത്ഥിയെ പ്രണയിക്കുന്ന പോസുകളിൽ ആണ്‌ കുഴപ്പം എന്നും അദ്ധ്യാപിക സമൂഹത്തോട് വലിയ ചതി ചെയ്തു എന്നും പറയുന്നു.

എന്നാൽ ഇതിൽ തെറ്റൊന്നുമില്ല“ എന്ന് പറഞ്ഞു, നടപടിയെടുക്കണമെങ്കിൽ ”ഇരുവരും ശിക്ഷിക്കപ്പെടണം“ എന്ന് ചിലർ പറയുന്നു. ഇതിൽ അശ്ലീലം ഒന്നും ഇല്ല. ടീച്ചറും ശിഷ്യനും കൂടി ആനന്ദിക്കുന്നു. അവർ ഒരു ഹോളീഡേ മൂഡിൽ ആണ്‌. അതിനെ നല്ലതായി കണ്ടാൽ ഒരു കുഴപ്പവും ഇല്ല.അരുതാത്തത് ഒന്നും അവർ ചെയ്യുന്നില്ല എന്നും പറയുന്നവരുണ്ട്.പരാതി ലഭിച്ചതിനെ തുടർന്ന് BEO വി ഉമാദേവി സ്‌കൂൾ സന്ദർശിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം, പ്രധാനാധ്യാപികയ്ക്ക് നേരെ സസ്‌പെൻഷൻ നടപടി ഉണ്ടായെന്നുള്ള വിവരങ്ങൾ പുറത്തു വരികയാണ്. ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്.കർണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകയ്ക്ക് എതിരെയാണ് നടപടി. പരാതി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ ബ്ലോക്ക് എഡ്യുകേഷൻ ഓഫീസറുടെ റിപ്പോർട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.വിദ്യാർത്ഥിയോട് 42കാരിയായ പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയത്.