തലസ്ഥാനത്ത് കടലാക്രമണം രൂക്ഷം, ആറ് വീടുകൾ തകർന്നു, 37 കുടുംബങ്ങളെ മാറ്റി

തിരുവനന്തപുരം : തലസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ കടലാക്രമണം രൂക്ഷമായി. പൊഴിയൂരിൽ ആറ് വീടുകൾ പൂർണമായും തകർന്നു. നാല് വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. കടലാക്രണം രൂക്ഷമായതോടെ 37 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയുണ്ടായി. തീരുവനന്തപുരത്തെ തീരദേശ മേഖലയിൽ അതി രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.

കടലാക്രമണത്തെ തുടർന്ന് കൊല്ലംകോട് -നീരോടി റോഡ് ഒരു കിലോമീറ്ററോളം കടലെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.