കെസിആറിന് കനത്ത തിരിച്ചടി, ഹാട്രിക് മോഹം പൊലിഞ്ഞു

ഹൈദരാബാദ്. തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടാമെന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയായത്. വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ കനത്ത തിരിച്ചടിയാണ് ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിനുണ്ടായത്.

തെലങ്കാനയിലെ 119 സീറ്റുകളില്‍ 65 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അതേസമയം ബിആര്‍എസ് 35 സീറ്റുകളില്‍ ഒതുങ്ങി. ബിജെപി എട്ട് സീറ്റുകളിലും മുന്നേറുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മുന്നേറ്റം.

കെ ചന്ദ്രശേഖര്‍ റാവു സിറ്റിങ് സീറ്റായ ഗജവേലില്‍ മുന്നിലാണ്. അതേസമയം കാമറെഡ്ഡിയില്‍ കെസിആര്‍ പിന്നിലാണ്. ഇവിടെ റേവന്ത് റെഡ്ഡിയാണ് മുന്നിട്ട് നില്‍ക്കുന്നത്.