വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം ; വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ

റായ്പൂർ: വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്ററർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയി. കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. യുവതിയുടെ മുൻ കാമുകൻ സർജുവാണ് അറസ്റ്റിലായത്. പൊട്ടിത്തെറിയിൽ വരനും വരന്റെ സഹോദരനും മരിച്ചിരുന്നു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മെരാവിയും കുടുംബവും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ലഭിച്ച ഹോ തിയേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഹോം തിയേറ്റർ വധുവിന്റെ മുൻ കാമുകനായ സർജുവാണ് സമ്മാനമായി നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹോം തിയേറ്ററിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

അപകടത്തിന് പിന്നാലെ മെരാവി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇയാളുടെ സഹോദരൻ രാജ്കുമാറിനെ പരിക്കുകളോടെ ആശിപത്രിയിലെത്തിച്ചെങ്കലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്. അപകടം ആസൂത്രിതമാണെന്ന് മനസിലാക്കിയ പോലീസ് ഒട്ടും താമസിക്കാതെ തന്നെ പ്രതിയെ വലയിലാക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.