കുന്നംകുളത്ത് വീട്ടമ്മക്ക് അതിക്രൂരപീഡനം, കെട്ടിയിട്ട് ബലാത്സംഗം, ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാൻ നോക്കി.

യുവതിയെ ഭർത്താവും സുഹൃത്തും കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കുത്തിക്കയറ്റി.

തൃശൂർ/ കുന്നംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കുത്തിക്കയറ്റിയ ഞെട്ടിക്കുന്ന സംഭവം. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിക്കുകയുണ്ടായി.

പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നതിനാൽ അവ പുറത്തുവിടുമോയെന്ന ഭയം മൂലം യുവതി പീഡന വിവരം ആരോടും ആദ്യം പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളുണ്ട്. ദീർഘനാളുകളായി യുവതിയെ ഭർത്താവ് മർദിച്ചു വരുകയായിരുന്നു.

പീഡനത്തെപ്പറ്റി വെള്ളിയാഴ്ചയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും ഐടി നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.