പാരിപ്പള്ളിയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം, ഭർത്താവ് ജയിൽ നിന്നും ഇറങ്ങിയത് നാല് ദിവസം മുമ്പ്

കൊല്ലം. ഭാര്യയെ ഭര്‍ത്താവ് തീകൊളത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ജയിലില്‍ നിന്നും ഇറങ്ങിയത് നാല് ദിവസം മുമ്പാണെന്ന് വിവരം. പാരിപ്പള്ളിയില്‍ അക്ഷയ കേന്ദ്രത്തില്‍ വെച്ചാണ് നാവായിക്കുളം സ്വദേശി റഹീം തന്റെ ഭാര്യ നദീറയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഇവര്‍ അക്ഷയാ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു.

രാവിലെ ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഇറപ്പാക്കിയ ശേഷം പുറത്തുപോയ ഇയാള്‍ സ്വയം കഴുത്ത് അറുത്ത ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. നദീറയെ അക്രമിച്ച കേസില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു. പള്ളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ വധ ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

ഇയാള്‍ മുമ്പ് തന്നെ ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മക്കളെ വളര്‍ത്താനാണ് ഇയാളുടെ പീഡനം സഹിക്കുന്നതെന്ന് നദീറ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.