ഗര്‍ഭിണിയാണെന്ന് പറഞ്ഞതും അയാള്‍ തന്റെ വയറ്റില്‍ ചവിട്ടി, കുട്ടി മരിച്ചു, നീറുന്ന ജീവിതാനുഭവം പറഞ്ഞ് ജാസ്മിന്‍ എം മൂസ

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. താരത്തിന്റെ ജീവിത കഥ മലയാളികള്‍ക്ക് നേരത്തെ തന്നെ സുപരിചിതമാണ്. ക്രൂശിക്കപ്പെട്ട പഴയകാലത്ത് നിന്നും പൊരുതി നേടിയതാണ് ജാസ്മിന്റെ പുതിയ ജീവിതം. കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുമ്പില്‍ തന്റെ നീറുന്ന ജീവിത കഥ ജാസ്മിന്‍ ഒരിക്കല്‍ കൂടി തുറന്ന് പറഞ്ഞു.

ജാസ്മിന്റെ വാക്കുകള്‍, തന്റേതൊരു ഓര്‍ത്തഡോക്‌സ് കുടുംബമാണ്. ഒരുപാട് ബന്ധുക്കളുണ്ടിയിരുന്നു. എല്ലാവരും അടുത്തായിരുന്നു താമസിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടമായി. അമ്മയാണ് നോക്കിയത്. തനിക്ക് ബുദ്ധിയുറയ്ക്കും മുമ്പ് തന്നെ ഉമ്മ രണ്ടാമതും വിവാഹം കഴിച്ചു. പപ്പയെന്നാണ് അദ്ദേഹത്തെ താന്‍ വിളിക്കുന്നത്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പതിനേഴാം വയസിലാണ് വീട്ടുകാര്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നത്. തനിക്ക് വോയ്സുണ്ടായിരുന്നില്ല. തുടര്‍ന്ന് താന്‍ വനിതാ സെല്ലിലേയ്ക്കും പോലീസിലേക്കും ഇ മെയില്‍ അയക്കുകയായിരുന്നു. അവരെത്തിയതോടെ വിവാഹം മാറ്റി മച്ചു. നാല് മാസത്തിന് ശേഷം പതിനെട്ട് വയസ് തികയുമായിരുന്നു തനിക്ക്. അതിനാലാണ് വിവാഹം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

തന്റെ വിവാഹത്തില്‍ തനിക്കൊരു റോളുമുണ്ടായിരുന്നില്ല. തന്റെ ആദ്യ ഭര്‍ത്താവിന് ഓട്ടിസമായിരുന്നു. എന്നാലവര്‍ അത് മറച്ചു വെക്കുകയായിരുന്നു. വിവാഹം കഴിഞ്ഞുവെങ്കിലും ആ വിവാഹം വിജയമായിരുന്നില്ല. തങ്ങള്‍ അകന്നു തന്നെ ഒരു വര്‍ഷത്തോളം കഴിഞ്ഞു. ഒടുവില്‍ വിവാഹ മോചനത്തിന് തയ്യാറായി. എന്നാല്‍ മതത്തിന്റെ പേരടക്കം ഉപയോഗിച്ച് വിവാഹ മോചനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഒടുവില്‍ വിവാഹ മോചനം നേടി. ഇത്തവണയും തനിക്ക് വോയ്സുണ്ടായിരുന്നില്ല.

21 വയസായപ്പോള്‍ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു പെണ്ണ് കാണാന്‍ വന്നത്. അയാളോട് എല്ലാ കാര്യവും ഞാന്‍ തുറന്നു പറഞ്ഞു. താന്‍ അപ്പോഴും കന്യകയായിരുന്നു. ആ വിവാഹത്തില്‍ താന്‍ സന്തുഷ്ടയായിരുന്നു. താന്‍ ഗേ ആണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരുന്നു ആദ്യരാത്രിയിലേക്ക് കടന്നത്. എന്നാല്‍ റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നില്‍പ്പില്‍ ഫ്രീസ് ആയി പോയി്.

അയാള്‍ ഒരു സാഡിസ്റ്റായിരുന്നു. അതായിരുന്നു തന്നെ വിവാഹം കഴിക്കാന്‍ കാരണം. കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. തനിക്ക് പ്രതികരിക്കാന്‍ പോലും വയ്യായിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ദേഹത്ത് നീല പാടുകളുണ്ടായിരുന്നു. ബാത്ത്റൂമില്‍ വീണതാണെന്നായിരുന്നു ചോദിച്ചവരോട് താന്‍ പറഞ്ഞിരുന്നത്. പിന്നീട് താന്‍ ഗര്‍ഭിണിയായി. ഇതോടെ അയാളുടെ സ്വഭാവം മാറുമെന്നായിരുന്നു കരുതി. എന്നാല്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതും അയാള്‍ തന്റെ വയറ്റില്‍ ചവിട്ടുകയായിരുന്നു.

തുടര്‍ന്ന് താന്‍ കടന്നു പോയത് കഠിനമായിരുന്ന അവസ്ഥകളിലൂടെയാണ്. കുട്ടി മരിച്ചുവെന്നും സര്‍ജറി വേണ്ടി വന്നു. പിന്നാലെ താന്‍ വിവാഹ മോചനം നേടി. ഈ സംഭവങ്ങളോടെ തന്റെ സ്വഭാവമാകെ മാറി. നേരത്തെ ആരെങ്കിലും ചോദിച്ചാല്‍ തല കുനിച്ചിരുന്ന് എന്താണെന്ന് ചോദിച്ചിരുന്ന താന്‍ പിന്നീട് തലയുയര്‍ത്തി തന്നെ ചോദിക്കാന്‍ തുടങ്ങി. പിന്നീടാണ് ജിമ്മില്‍ ജോയിന്‍ ചെയ്യുന്നതും ബാംഗ്ലൂരില്‍ പോയി ട്രെയിനറായി മാറുന്നതുമെല്ലാം. ഇപ്പോള്‍ തന്റെ പങ്കാളിയോടൊപ്പം കഴിയുകയാണ്.