കെ മുരളീധരന് പത്മജയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട, അവര്‍ സുരേന്ദ്രന് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കട്ടെയെന്ന് ഷാഫി പറമ്പില്‍

പാലക്കാട്. ചന്ദനക്കുറി പോലും കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൊടാന്‍ ഭയമായിരുന്നുവെന്ന എന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍. എല്ലാ ഒന്നാം തീയതിയും ഗുരുവായൂര്‍ കണ്ണനെ തൊഴാന്‍ പോയ കരുണാകരന്റെ മകള്‍ ഇങ്ങനെ പറയരുതെന്നും. കെ മുരളീധരന് പത്മജയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അവര്‍ സുരേന്ദ്രന് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കട്ടെ. മുരളീധരന്‍ കരുണാകരന്റെ മകനാണ്. കരുണാകരന്റെ ലെഗസിയോട് ഇത്രയും വലിയ വഞ്ചന അവര്‍ ചെയ്യാന്‍ പാടില്ലെന്നും. വടകരയില്‍ ചെല്ലുമ്പോള് ആളുകള് പറയുന്നത് ആ പത്മജയ്ക്കുള്ള പണി ഞങ്ങള്‍ കൊടുക്കുന്നുണ്ടെന്നാണെന്നും ഷാഫി പറമ്പില്‍.

കോണ്‍ഗ്രസ് ആറ് തവണ വിജയിച്ച സീറ്റാണ് അവര്‍ക്ക് നല്‍കിയത്. തോറ്റുകിടക്കുന്ന സിപിഎം സീറ്റിലാണ് തന്നെ കൊണ്ടുവന്നിട്ടത്. പരിഗണനയുടെ കാര്യം പറഞ്ഞ് പോകാന്‍ കഴിയുന്ന പാര്‍ട്ടിയാണോ ബിജെപി എന്നും ഷാഫി ചോദിച്ചു.