വ്യാജ സർട്ടിഫിക്കറ്റ് വിവാദം, കെ. വിദ്യ സമർപ്പിച്ച മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ച എസ്എഫ്‌ഐ മുന്‍ നേതാവ്‌ കെ. വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്ത് അ​ഗളി പോലീസ്. പ്രിന്റ് കണ്ടെടുത്തത് പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് . വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

ഇപ്പോൾ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് . കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വിദ്യ നേരത്തെ മൊഴി നല്കിയപ്പോൾ കോളേജില്‍ സമര്‍പ്പിച്ച രേഖ നശിപ്പിച്ചതായി പറഞ്ഞിരുന്നു .എന്നാൽ ഇപ്പോൾ കിട്ടിയ രേഖ കേസിൽ നിര്‍ണായകമായ തെളിവാണ്

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജിൽ ​ഗസ്റ്റ് ലക്ച്ചർ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ചമച്ചെന്നായിരുന്നു വിദ്യയ്ക്കെതിരായ കേസ്. 20 മാസത്തെ പ്രവൃത്തിപരിചയമുണ്ടെന്ന് ബയോഡാറ്റയിലും വിദ്യ അവകാശപ്പെട്ടിരുന്നു.