സമൂഹത്തില്‍ ഇങ്ങനെ ജീവിക്കുന്നവര്‍ക്ക് വെപ്പാട്ടി എന്നൊരു ഓമന പേരുണ്ട്, കല മോഹന്‍ പറയുന്നു

പലപ്പോഴും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന കുറിപ്പ് ചര്‍ച്ച ആകാറുണ്ട്. ഇപ്പോള്‍ ഒരു സ്ത്രീ തന്റെ മുന്നില്‍ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളും മറ്റുമാണ് കല മോഹന്‍ പറയുന്നത്. സമൂഹത്തില്‍ ഇങ്ങനെ ജീവിക്കുന്നവര്‍ക്ക്, വെപ്പാട്ടി എന്നൊരു ഓമന പേരുണ്ട്. വിളിപെണ്ണിനും വെപ്പാട്ടിയ്ക്കും ഒരേ വില തന്നെയാണ്, അല്ലേല്‍ വേശ്യ എന്ന സ്ഥാനം ഒരുപടി മേലെ ആണെന്ന് പറയാം. കുടുംബം ഉള്ള ഒരാളുടെ ജീവിതത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെക്കാള്‍ വിളിപെണ്ണിന് യോഗ്യത സമൂഹത്തില്‍ ഉണ്ട്. ഇനി എന്താണ് എന്റെ ജീവിതം എന്നറിയില്ല, എല്ലാം ശെരി ആയിട്ട് ഞാന്‍ മാഡത്തിനെ കാണാന്‍ വരുമെന്ന് പറഞ്ഞു പോയ അവര്‍, എവിടെ, എന്നറിയില്ല. ആലംബമറ്റ ആ പെണ്ണിനെ സഹായിക്കാന്‍ ഇനിയൊരു പുരുഷന്‍ വരുന്നു എങ്കില്‍ അവനും അവളെ എങ്ങനെ ഉപയോഗിക്കും എന്ന് അറിയാം.. വിദ്യാഭ്യാസം ഉണ്ടല്ലോ, ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞാണ് ഞാന്‍ യാത്ര അയച്ചത്. സമൂഹത്തില്‍ ഒറ്റ ആയി നില്‍ക്കുന്ന മജ്ജയും മാംസവുമുള്ള ഏത് സ്ത്രീയെയും ഭാര്യ അല്ലാതെ, കാമുകി അല്ലാതെ, കൂട്ടുകാരി അല്ലാതെ, വെറുതെ ഭോഗിക്കാന്‍ ഒട്ടനവധി പകല്‍മാന്യന്മാര്‍ മുന്നോട്ട് വരും.. അതവരുടെ രക്തത്തിന്റെ ദൂഷ്യം , ചതി കുഴിയില്‍ വീഴാതെ നോക്കേണ്ടത് സ്ത്രീകളുടെ മിടുക്ക്.- കല കുറിച്ചു.

കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

THE concubine….! ( വെപ്പാട്ടി ). പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ദിവസങ്ങള്‍. കണ്ടു മറന്ന ഓരോ മുഖങ്ങളെയും വെറുതെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ജീവിതത്തിലെ വല്ലാത്ത പ്രതിസന്ധിയില്‍, കിടപ്പാടം പോലും ഇല്ലാതായ ഒരു സ്ത്രീ ഒരിക്കല്‍ എന്നെ തേടി വന്നിരുന്നു.. ഞാനന്ന് ഫ്‌ലാറ്റില്‍ താമസം ആയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു.. അത്രയും അത്യാവശ്യം ആയ കാര്യമെന്ന് പറഞ്ഞത് കൊണ്ട് വരാന്‍ പറഞ്ഞു..
നാളെ, അവര് ഒരു അനാഥാലയത്തില്‍ മാറുക ആണ്. അന്നങ്ങനെ ആണ് പറഞ്ഞത്. അന്നത്തിനു വകയില്ല, കിടപ്പടവുമില്ല. ജീവിതത്തില്‍ അനാഥയായി തീര്‍ന്ന സമയത്തു തുണ ആയത് അച്ഛന്റെ പ്രായമുള്ള ഒരാളായിരുന്നു.. വിവാഹിതനും സമ്പന്നനും ആയ അയാള്‍ മരണപ്പെടും വരെ പൊന്നു പോലെ നോക്കി..

പെട്ടന്നുണ്ടായ അയാളുടെ മരണം, താമസിക്കുന്ന വാടക വീട് ഉള്‍പ്പടെ ഇറങ്ങി കൊടുക്കേണ്ട ഗതിയില്‍ ആയി.. വാല്യക്കാരിയെ വരെ വെച്ചു പൊന്നു പോലെ എന്നെ കൊണ്ട് നടന്നു. പക്ഷെ, ഇപ്പോള്‍.. ഒരു തുണ്ട് ഭൂമി എങ്കിലും നിങ്ങള്‍ക്ക് അയാളില്‍ നിന്നും വാങ്ങിക്കൂടായിരുന്നോ? ചോദിക്കാതിരിക്കാന്‍ ആയില്ല.. ഗര്‍ഭിണി ആയതാണ്, പക്ഷെ, അദ്ദേഹം അതാഗ്രഹിച്ചിരുന്നില്ല. അല്ലേല്‍ അങ്ങനെ ഒരു അവകാശം എങ്കിലും കിട്ടിയേനെ.

ഞാന്‍ മാത്രമായിരുന്നില്ല, ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. ഭാര്യ യ്ക്കും അറിയാമായിരുന്നു ഞങ്ങളുടെ ബന്ധം.. അവര്‍ അദേഹത്തിന്റെ പണം മാത്രമാണ് സ്‌നേഹിച്ചത്. മറ്റു ബന്ധങ്ങള്‍ പോലും കണ്മുന്നില്‍ കണ്ടിട്ടും ഞാന്‍ നിസ്സഹായ ആയിരുന്നു.. നിന്നെ പൊന്നു പോലെ നോക്കുന്നില്ലേ എന്നായിരുന്നു ചോദ്യം. ! എവിടെ നിന്നോ വന്നു സ്വന്തം കഥ പറഞ്ഞു എങ്ങോട്ടോ പോയ ആ സ്ത്രീയുടെ പേര് ഞാന്‍ മറന്നു.. ഇന്ന് ഞാന്‍ അവരെ കുറച്ചു ഒരുപാട് ഓര്‍ത്തു. ആ മനുഷ്യന്‍ ചെയ്ത ഒരേ ഒരു പുണ്യം എന്നത് അവരെ പഠിപ്പിച്ചു എന്നത് മാത്രമാണ്.. പക്ഷെ ജോലിക്ക് വിട്ടിരുന്നില്ല.

സമൂഹത്തില്‍ ഇങ്ങനെ ജീവിക്കുന്നവര്‍ക്ക്, വെപ്പാട്ടി എന്നൊരു ഓമന പേരുണ്ട്.. വിളിപെണ്ണിനും വെപ്പാട്ടിയ്ക്കും ഒരേ വില തന്നെയാണ്, അല്ലേല്‍ വേശ്യ എന്ന സ്ഥാനം ഒരുപടി മേലെ ആണെന്ന് പറയാം.. കുടുംബം ഉള്ള ഒരാളുടെ ജീവിതത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെക്കാള്‍ വിളിപെണ്ണിന് യോഗ്യത സമൂഹത്തില്‍ ഉണ്ട്. ഇനി എന്താണ് എന്റെ ജീവിതം എന്നറിയില്ല, എല്ലാം ശെരി ആയിട്ട് ഞാന്‍ മാഡത്തിനെ കാണാന്‍ വരുമെന്ന് പറഞ്ഞു പോയ അവര്‍, എവിടെ, എന്നറിയില്ല.

ആലംബമറ്റ ആ പെണ്ണിനെ സഹായിക്കാന്‍ ഇനിയൊരു പുരുഷന്‍ വരുന്നു എങ്കില്‍ അവനും അവളെ എങ്ങനെ ഉപയോഗിക്കും എന്ന് അറിയാം.. വിദ്യാഭ്യാസം ഉണ്ടല്ലോ, ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞാണ് ഞാന്‍ യാത്ര അയച്ചത്. സമൂഹത്തില്‍ ഒറ്റ ആയി നില്‍ക്കുന്ന മജ്ജയും മാംസവുമുള്ള ഏത് സ്ത്രീയെയും ഭാര്യ അല്ലാതെ, കാമുകി അല്ലാതെ, കൂട്ടുകാരി അല്ലാതെ, വെറുതെ ഭോഗിക്കാന്‍ ഒട്ടനവധി പകല്‍മാന്യന്മാര്‍ മുന്നോട്ട് വരും. അതവരുടെ രക്തത്തിന്റെ ദൂഷ്യം , ചതി കുഴിയില്‍ വീഴാതെ നോക്കേണ്ടത് സ്ത്രീകളുടെ മിടുക്ക്…

പണം ഊറ്റി എടുക്കാന്‍ എല്ലാ പെണ്ണുങ്ങളും നില്‍ക്കില്ല എന്ന് മേല്പറഞ്ഞ കഥയില്‍ നിന്നും മനസ്സിലായില്ലേ.. കൈനനയാതെ മീന്‍പിടിക്കാന്‍ അറിയുന്ന മുതലാളിമാര്‍ അവരെ കൊതി തീരുംവരെ ആസ്വദിക്കും. സ്ത്രീ എന്ന നിലയില്‍ അവളനുഭവിക്കുന്ന ദൈന്യതയും നിസ്സഹായതയും ചൂഷണം ചെയ്തു അവളോട് യാതൊരു നീതിയും കാണിക്കാതെ, ശരീരത്തിന്റെ കൊഴുപ്പ് മുഴുവന്‍ ഊറ്റി എടുത്തു ഒരു നാള്‍ ചണ്ടി ആക്കി വലിച്ചെറിയും. അമ്മയും പെങ്ങളും പെണ്‍മക്കളും ഉള്ളവന്‍ തന്നെയാകും അവനും. എന്നിട്ടും സ്ത്രീത്വത്തിനു ഇത്രയും ചവിട്ടിതേപ്പ്.

എല്ലാ സുഖങ്ങളോടും വര്‍ഷങ്ങള്‍ ജീവിച്ചു എങ്കിലും പുറം ലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. അദ്ദേഹം പറയുന്നത് മാത്രമായിരുന്നു തന്റെ ശെരി. പെട്ടന്ന് ഒരുനാള്‍, അയാള്‍ പോയില്ലേ. ഭാര്യയുള്ള അയാള്‍ അണിയിച്ച താലിയില്‍ പിടിച്ചു കരഞ്ഞു കൊണ്ട് പറയുമ്പോള്‍, അന്നും ഇന്നും നാളെയും ആ കൊച്ചു സ്വര്‍ണ്ണം കൊണ്ട് അവള്‍ക്കു ഒരു അവകാശവും ഇല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു…
ജീവിക്കാന്‍ മറന്നു പോയ സ്ത്രീ.. എവിടെ ആണെങ്കിലും, അവള്‍ സുഖമായി ഇരിക്കട്ടെ.